Wednesday, March 16, 2016

വ്യവസായത്തിലെ വിപണനതന്ത്രം


 
ഒരു വ്യവസായം തുടങ്ങുമ്പോള്‍ പലതും അറിഞ്ഞിരിക്കണം പലരുമായും ആലോചിക്കണം .മുടക്കുമുതല്‍ വേണം. സ്ഥലം വേണം.ലോണ്‍തരാന്‍ ധനകാര്യസ്ഥാപനങ്ങള്‍ വേണം. കണ്‍സള്‍ട്ടന്‍സിക്ക് സാങ്കേതിക വിദഗ്ദ്ധര്‍ വേണം. ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നല്ല ബിസിനസ്സ് സ്ക്കൂളില്‍ നിന്നും പഠിച്ചിറങ്ങി പയറ്റി തെളിഞ്ഞ മാര്‍ക്കറ്റിംഗ് വിദഗ്ദ്ധരും വേണം.

ഇതിനെല്ലാത്തിനും ഉപരിയായി തുടങ്ങാന്‍ പോകുന്ന വ്യവസായത്തിനെ കുറിച്ച് ഉടമസ്ഥന് നല്ല പരിജ്ഞാനവും വേണം.

 പക്ഷെ  നെട്ടൂര്‍ കെ.റ്റി . എന്ന അപരനാമധേയത്തില്‍ അറിയപ്പെട്ടിരുന്ന കേശവന് അധികമൊന്നും മുതല്‍ മുടക്കില്ലാതെ വലിയ കണ്‍സള്‍ട്ടന്‍റിന്‍റ

ആവശ്യം ഒന്നുമില്ലാതെ സ്വന്തം ബുദ്ധിവൈഭവം മാത്രം കൈമുതലാക്കികൊണ്ടാണ്പുതിയ വ്യവസായത്തിന് തുടക്കമിട്ടത്. ഉള്ളരണ്ടുമുറി വീടിന്‍റെ ഒരുകോണില്‍ ചായിപ്പിനോട് ചേര്‍ന്ന് പഴയ ഉരപ്പുരയില്‍ ഉപയോഗിക്കാതെ ഇട്ടിരുന്ന ഉരല്‍ ഇരിപ്പടമാക്കി  കാലൊടിഞ്ഞമേശയെഇഷ്ടികയില്‍ താങ്ങി നിര്‍ത്തി വെച്ചെഴുത്ത് ഉപകരണമാക്കി അതു തുടങ്ങിയത്.

  കെ.റ്റിയെന്ന് അച്ചടി മാധ്യമങ്ങളില്‍ വന്നിരുന്ന പേരിന്‍റെ പൂര്‍ണ്ണരൂപം എടുക്കുകയാണെങ്കില്‍ നിഘണ്ടുവിലെങ്ങും ഉള്‍പ്പെടാത്ത കുളംതപ്പിയെന്ന ഇരട്ടപേരായിരിക്കും കിട്ടുക. ആ പേരിലെ നെട്ടൂരില്‍ ചെന്നാല്‍ കേശവനെ അറിയപ്പെടുകുള്ളു. ഭഗവാന്‍രെ നാമധേയത്തില്‍ അച്ഛനും അമ്മയും ഇട്ടപേരിനെ നാട്ടുകാര്‍ വിസ്മരിച്ചു കള്ഞു. അറിഞ്ഞോ അറിയാതെയോ ഭഗവാന്‍രെ ചില്ലറ ദുശ്ശീലങ്ങള്‍ കേശവനെ ബാധിച്ചു. ഭഗവാന്‍ വെണ്ണ കട്ട് പേരുദോഷം വരുത്തിയത് കേശവന്‍ കുളംതപ്പി അണ്ട്യല്ലി ചെമ്പല്ലി എന്നൊക്കെ അറിയപ്പെട്ടിരുന്ന കുളമീനിനെ രാത്രികാലങ്ങളില്‍ കുംഭ മീന മാസങ്ങളില്‍ വെള്ളം വറ്റിയ കുളത്തീന്ന് കട്ടു പിടിച്ച് നേടിയ ഓമനപേരായിരുന്നു കുളം തപ്പിയെന്നുള്ളത്. എന്തായാലും വീടും കുടിയുംഒക്കെയായി വരുമാനശ്രോതസ്സില്ലാതെയിരുന്നപ്പോളാണ് പുതിയ വ്യവസായത്തിന് തുടക്കമിട്ടത്.

  അതിനും ഒരു കാരണമുണ്ടായിരുന്നു.  പൈങ്കിളി മാസികനടത്തി ഉപജീവനം നടത്തിവന്നിരുന്ന ആര്‍.പി. യെ പരിചയപ്പെട്ടതായിരുന്നു ജെ.പിയുടെ ജീവിതത്തിന്‍റെ വഴിത്തിരിവായത്. അങ്ങനെ.യാണ്കുളം തപ്പി കെ.റ്റി. യുടെ മനസ്സില്‍ നോവല്‍വ്യവസായത്തിന്‍റെ ബീജാവാപം നടന്നത്.

പതുക്കെ പതുക്കെ അതു മുളച്ചു വന്നു. സ്ഥലം ഒരുക്കി കഴിഞ്ഞ് നല്ലൊരു ദിവസം നോക്കി കെ.റ്റി  പൈങ്കിളി വാരികക്കാരന്‍റെ ബിസ്സിനസ്സ് തന്ത്രം പ്രയോഗിച്ചു. പത്രത്തില്‍ പരസ്യം കൊടുത്തു. മരിച്ചുപോയ അപ്പുപ്പന്‍റെ പേരിലൊരു നോവല്‍ മത്സരം. പ്രതിഫലം ബഹുകേമം. പതിനായിരം രൂപയും പ്രശംസി പത്രവും. ഫലകം വേറെയും.

സാഹിത്യത്തിന്‍റെ അക്ഷരമാലകളിലെ ആദ്യക്ഷരം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത കന്നുപൂട്ടുകാരനായ അപ്പുപ്പനെ കേട്ടു കേഴ്വിയില്ലെങ്കിലും അങ്ങനെയും ഒരാള്‍ ക്രിസ്തുവിന് മുമ്പ് ഇന്ന നൂറ്റാണ്ടില്‍ ജനിച്ചിരുന്നതായും മലയാള സാഹിത്യം ശ്രദ്ധിക്കപ്പെടാതെ പോയ മഹാകവിയുടെ പേരില്‍ നോവല്‍

മത്സരം നടത്തി വീണ്ടും മണ്‍മറഞ്ഞുപോയ കവിയെ പുനരുജ്ജീവിപ്പിച്ചു കൊണ്ടുവരാനുള്ള വിപണന തന്ത്രം കെ. പി. നല്ല വണ്ണം മനസ്സിലാക്കി.

പത്രത്തില്‍ പരസ്യം കൊടുത്തതിന്‍രെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍

ഒരപ്പുരയുടെ മൂലയില്‍ സ്ഥാനം പിടിച്ചിരുന്ന കാലുപോയ മേശപ്പുറം മുഴുവനും നോവലുകളുടെ പ്രവാഹമായി. മേശ നിറഞ്ഞു കവിഞ്ഞ് ബാക്കിയുള്ളത് ചിതലരിച്ചു വികൃതമാക്കിയ മൂടിയില്ലാത്ത പഴയ അരിപ്പെട്ടിയിലേക്ക് വീണു നിറഞ്ഞു. കെ.പിയുടെ മനസ്സു നിറഞ്ഞു. ഒരു കാലത്ത് അപ്പനപ്പുപ്പന്‍മാരുടെ കാലത്ത് അരിനിറഞ്ഞു കവിഞ്ഞ അരിപ്പെട്ടി ഇപ്പോള്‍അരിവാങ്ങാനുള്ള ഉപാധിയായ പേപ്പര്‍ കവര്‍ കൊണ്ട് നിറഞ്ഞതില്‍. കെ.പിയുടെ മനസ്സില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച് വരച്ച മനോഹര രൂപങ്ങളായി നിറഞ്ഞു.

നോവല്‍ മത്സരത്തിന്‍രെ അവസാനദിവസവും കഴിഞ്ഞു. ഉരപ്പുരയിലെ ചിതലരിച്ച അരിപ്പട്ടി നിറ്ഞു കവിഞ്ഞ് മൂലയില്‍ സ്ഥാനം പിടിച്ചിരുന്ന പഴയ മുപ്പറക്കുട്ടയും നിറഞ്ഞു കവിഞ്ഞു.  കെ.പി.യുടെ ഉരപ്പുരയില്‍ വന്ന ആര്‍.പി.

സന്തോയം കൊണ്ടു തുള്ളിച്ചാടി.

 നോവലിന്‍രെ സ്ക്ക്രീനിംഗും വിധികര്‍ത്താക്കളും ഒക്കെ കെ.റ്റി. ആന്‍റ്ആര്‍.പി

സംയുക്ത കമ്മറ്റി നിര്‍ണ്ണയിച്ചു.

അപ്പോളാണ് മത്സരത്തിലെ വിജയിക്കുള്ള സമ്മാനദാനത്തിന്‍റെ കാര്യം കെ.റ്റി നെട്ടൂരിന്‍റെ മുന്നില്‍ പ്രശ്നമായത്.

 നോവല്‍ വ്യവസായത്തില്‍ തഴക്കവും പഴക്കവും വന്ന ആര്‍.പി. സുഹൃത്തിന്‍റെ ചെവിയിലോട്ട്  ഇട്ടുകൊടുത്ത രഹസ്യം ജിന്നുകേറിയ

ദേഹം പോലെ  കെറ്റിയെ ഉന്മാദത്തിലാക്കി.

ഈ ഒരു പുത്തി നേരത്തെ തോന്നാതിന് അവനവനെ തന്നെ പഴിച്ച കെ.റ്റി. പഴയ സാധനങ്ങള്‍ വില്‍ക്കുന്ന ആക്രിക്കടയില്‍ ചെന്ന് പിച്ചളവിലക്ക്  പഴയ ഫലകം തപ്പിയെടുത്ത് മൂശാരിയുടെ അടുക്കലെത്തിച്ചു. അച്ചടിയിലും പേരിലും വേണ്ടമാറ്റങ്ങളൊക്കെ വരുത്തി.തേച്ചു വെളുപ്പിച്ച് പൊതിയാക്കി. ഉരപ്പുരയില്‍ സൂക്ഷിച്ചു.

 അടുത്തപടിയായിട്ട് വിജയിക്ക് കൊടുക്കാനുള്ള സമ്മാന തുക കണ്ടെത്തലായിരുന്നു.  ഇന്‍ഡ്യയിലെ ഏറ്റവും വലിയബിസിനസ്സ് സ്ക്കൂളില്‍ പോലുംപഠിപ്പിക്കാത്ത ബിസിനസ്സ് തന്ത്രം പുറത്തെടുത്തപ്പോള്‍ ആര്‍.പി.യുടെ പഴയതന്ത്രം അതിനു മുന്നില്‍ തോറ്റു പോയി.

 ആദ്യത്തെ ദിവസം  സീരിയലു കച്ചവടക്കാരുടേതായിരുന്നു. പിറ്റെ ദിവസമാണ് പൈങ്കിളി വാരികക്കാരുടെ കൊട്ടേഷന്‍ പൊട്ടിച്ചത്.

അതിനടുത്ത ദിവസമായിരുന്നു സിനിമ വ്യവസായക്കാരുടെ ഊഴം.

കച്ചവടം പൊടിപൊടിച്ചു.

സമ്മാന ജേതാവുമായി ഒരു പരസ്പര ധാരണയിലെത്തി.കാഷ്പ്രൈസ് പത്തിലൊന്നാക്കി ചുരുക്കി. വലിയ മുടക്കു മുതലില്ലാതെ കിട്ടുന്ന പേരും പ്രശസ്തിയും മുന്‍ നിര്‍ത്തി കെ.റ്റി. ആര്‍.പി ജൂറി സമതി നിശ്ചയിച്ച എഴുത്തുകാരന് പഞ്ചായത്തു പ്രസിഡിന്‍റെയും സ്ഥലം എം.എല്‍.ഏയുടേയും അങ്ങനെ വ്യാകരണ തെറ്റില്‍ വാക്കുകളുടെ അര്‍ത്ഥം മാറ്റിയെടുക്കുന്ന പ്രമുഖരുടെ നിറഞ്ഞ സദസ്സില്‍ സമ്മാനദാനച്ചടങ്ങ് പ്രൌഢഗംഭീരമായി നടന്നു.

പിറ്റെന്ന് കുളംതപ്പി കെറ്റിയും ആശാന്‍ ആര്‍.പി.യും കൂടി  ലാഭ നഷ്ട ക്കണക്കെടുത്തു.

മുടക്കുമുതലും ചെലവും എല്ലാം കഴിഞ്ഞ്  മിച്ചം വന്നതുക മൂന്നില്‍ രണ്ടും മൂന്നിലൊന്നും ആയി ആശാനും ശിഷ്യനും തമ്മില്‍ പങ്കിട്ടെടുത്തു. അടുത്തവര്‍ഷം ഇതിലും ഗംഭീരമാക്കി വ്യവസായം പൊടി പൊടിക്കണമെന്ന്  ആര്‍.പി. പ്രഖ്യാപിച്ചപ്പോള്‍ എങ്ങനെ ആശാനെ തുരത്താം എന്നതായിരുന്ന കെറ്റിയുടെ

മനസ്സിലെ ചിന്ത.

പുതിയ വ്യവസായത്തിന്‍റെ വിപണന തന്ത്രം മനസ്സിലാക്കിയശിഷ്യനെ എങ്ങനെ ഒതുക്കാം എന്നതായിരുന്നു ആര്‍.പിയുടെ തലയില്‍.

ഇതൊന്നും അറിയാതെ രാവി‍ന്‍റെ നിശ്ശബ്ദതയില്‍ ഏകാന്തതയിലിരുന്ന്  പാവം എഴുത്തുകാരന്‍ അടുത്ത മത്സരത്തിലേക്ക് ഇതുവരെ എങ്ങും പ്രസിദ്ധീകരിക്കാത്ത പുതിയസൃഷ്ടിയുടെ വേദനയില്‍ ഞെരിപിരികൊള്ളുകയായിരുന്നു.

 

 
Related Posts Plugin for WordPress, Blogger...