ഒന്നു നില്ക്കുക.!. പേരന്റസ് മീറ്റിംഗ് എന്ന വില്ലന്‍
കൊച്ചു കുട്ടികളെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ,ഇവിടെ (പട്ടണത്തില്‍) പേരന്റസ് മീറ്റിംഗ്
ഒരു വില്ലന്‍ തന്നെയാണ്. കാരണം മീറ്റിംഗു കഴിഞ്ഞുള്ള കുറച്ചു സമയം എല്ലാ അദ്ധ്യാപകരുമായി ഒരുകൂടിക്കാഴ്ചയാണ്.ആസമയത്താണ് നമ്മുടെ കുട്ടികളുടെ കുറ്റവും കുറവും പഠിത്തത്തിന്റ മേന്മയും
ഒക്കെ വിളമ്പുന്ന സമയം.ചില സ്ക്കൂളുകളില്‍ പാവം കുട്ടികളേയും കൂട്ടണം. ചില സ്ക്കൂളുകളില്‍ കുട്ടികളെ കൂട്ടണ്ട.
ഞങ്ങള്‍ പഠിക്കുമ്പോള്‍ ഇതിന്റ വേറൊരു മുഖമായിരുന്നു. അന്നു ക്ളാസ്സില്‍ വര്‍ത്തമാനം
പറയുകയോ, പദ്യം പഠിക്കാതെ ചെല്ലുകയോ, പകര്ത്തെഴുതാതെ ചെല്ലുകയോ ഒക്കെ ചെന്നാല്‍
നേരെ ക്ലാസ്സിനു വെളിയിലാക്കും. അവിടെ അങ്ങിനെ നിന്നോണം. അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവരൊക്കെകാണും. പാവം കുഞ്ഞു മനസ്സുകള്‍ വേദനിക്കുന്നത് ഗുരുക്കന്മാരുണ്ടോ
അറിയുന്നു. കൂട്ടിനു ഭാഗ്യമുണ്ടെങ്കില്‍ സഹപാഠികള്‍ ആരെങ്കിലും കാണും.
ഇവിടെ ഞാന്‍ നിങ്ങളോടു പങ്കു വെക്കാന്‍ പോകുന്നത് ഒരു അനുഭവമാണ്. നിങ്ങള്‍ക്കു
ഇതില്‍ നിന്നും എന്തെങ്കിലും തടയുന്നെങ്കില്‍ തടയട്ടെ.
നഗരത്തിലെ ഏറ്റവും പേരുകേട്ട സ്ക്കൂളാണ്. ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ക്കൂള്. ജനിക്കുമ്പോഴെ
അവിടെ ചേര്‍ക്കാന്‍ നേര്‍ച്ച നേരുന്ന പട്ടണത്തിലെ “society ladies”&”gents” . തികച്ചും കുട്ടികളെ ഒ
രു ചെറിയ പരീക്ഷ പോലെ ഒന്നു നടത്തി പ്രവേശനം. പിന്നെവയസ്സും. യു.കെ.ജി.ക്കു തികഞ്ഞ
വയസ്സ് നാലര. അത് നിര്‍ബന്ധമാണ്. ആകെ നൂറിനു താഴെ സീറ്റ്.-icse മാത്റം.(ഇപ്പോള്കൂട്ടി.). donation ഇല്ല.
നഗരത്തിലെ ഒരു ശിശുരോഗവിദഗ്ദനാണ് ഞങ്ങളുടെയടുക്കല്‍ ഈ സ്ക്കൂളിനെപ്പറ്റി പറയുന്നതും അവിടെകുട്ടിയെചേര്ക്കാന് നിര്‍ബന്ധിച്ചതും. പതിവായുള്ള അദ്ദേഹത്തിന്റ കസ്റ്റമേഷ്സ്
ആയിരുന്നു ഞങ്ങള്‍.
ഏതായാലും സുഹ്റുത്തുക്കളെ, അഡ്മിഷന് കിട്ടി. ഇനി പന്ത്റണ്ടു വരെ പറഞ്ഞുവിട്ടില്ലെങ്കില്‍ തുടരാം.
ഇടക്കു ക്ലാസ്സു കയറ്റത്തിനുള്ള അധിക തുകയും വേണ്ട.. എല്ലാം കൊണ്ടും ഭദ്രം. അഡ്മിഷനു വേണ്ടി
ശ്രമിച്ചിട്ടു കിട്ടാത്ത അയല്പക്കത്തുള്ള വരേണ്യ വര്‍ഗ്ഗത്തിനു ഞങ്ങളെ കാണുമ്പോള്‍ ഒരു അസ്ക്കിതയും ഉണ്ടു്.
ഉള്ളതു പറയട്ടെ തികച്ചും കുട്ടിയെ ഇന്റര്‍വ്യു നടത്തി എടുത്തതാണ്. ഫീസും വലുതായിട്ടു കൂടുതലൊന്നും ഇല്ല. മേടിക്കുന്നഫീസ് അദ്ധ്യാപകര്‍ക്കു തന്നെ ശംബളം ആയി നല്കുന്നും ഉണ്ടു്.
ഇനി ഞാന്‍ കാര്യത്തിലേക്കു കടക്കട്ടെ. യു.കെ.ജി. ആണ് ആദ്യത്തെ ക്ലാസ്സ്. മൊത്തം തൊണ്ണൂറിനടുപ്പിച്ചുകുട്ടികളെഉള്ളു. എല്ലാവര്ക്കും നല്ല വി.ഐ.പി പരിഗണന. കുട്ടികള്‍ക്കു
ഇതില്പരം എന്തു വേണം.ചെറിയ ക്ലാസ്സുകളില്‍ ഒന്നും കാര്യമായി പഠിക്കാനും ഇല്ല.ഹോം വര്‍ക്കും
ഒന്നും ഇല്ല. കളിക്കാന്‍ ഇഷ്ടം പോലെ സമയം.
ഞങ്ങളുടെ കഥാനായകനാണ് (മോന്) ക്ലാസ്സിലെ ലീഡര്‍. ഇതു കൂടാതെ ക്ലാസ്സ് ടീച്ചര്‍
ഒന്നു രണ്ടു കാര്യം കണക്കിലെടുത്ത് കുറച്ചു കൂടി കൂടുതല്‍ പരിഗണന നല്കി.
1 .ന്യൂ ഇയറിന് , പ്രിന്‍സിപ്പാള്‍ ക്ലാസ്സില്‍ വന്നപ്പോള്‍ ആരും “HAPPY NEWYEAR TO FATHER” പറയാതിരുന്നപ്പോള്‍ ഇദ്ദേഹം ഫാദറിനെ ന്യു ഇയര്‍ “WISH” ചെയ്ത് ടീച്ചറിന്റ മാനം കാത്തു.
2. 9-ാഠ ക്ലാസ്സിലെ ചേട്ടനെ ,,കൂട്ടുകാരന്റ ഫീസു പോക്കറ്റില്‍ നിന്നും പൊക്കിയതു കണ്ടു
തിരിച്ചറിഞ്ഞു കണ്ടുപിടിച്ചു പൈസ തിരികെ കൊടുപ്പിച്ചതിനു്. (ഞാനിവിടെ ഒരു വരിയിലൊതുക്കിയതാണ്. നിങ്ങള്‍ക്കു ബോറടിക്കരുതല്ലൊ. അത് വേറൊരു കഥയാണ്.)
3. പിന്നെ ടീച്ചര്‍ പറഞ്ഞത് ക്ലാസ്സിലെ കൂടുതല്‍ ഓര്‍മ്മശക്തിയും അന്നു ഞങ്ങളുടെ കഥാനായ
കനായിരുന്നു എന്നാണ്.
ടീച്ചര്‍ , ടീച്ചറിനു ഓര്‍ക്കേണ്ട കാര്യങ്ങളും അവനെയായിരുന്നു ഏല്പിച്ചിരുന്നത്.
ഏതായാലും യു.കെ.ജി. അങ്ങിനെ കഥാനായകന് വി. വി.ഐ.പി പരിഗണനയില്‍
കഴി്ഞ്ഞു. ഇടക്കു പേരന്റസ് മീറ്റിംഗ് എന്ന വില്ലന്‍ കടന്നു പോയി. എല്ലാ അദ്ധ്യാപകരും
നല്ലതു മാത്രം പറഞ്ഞു..അചനുമമ്മക്കും ഇതില്‍ പരം സന്തോഷം വേറെ എന്താണ് വേണ്ടത്.
എല്ലാ അചനുമമ്മാര്ക്കും അങ്ങിനെയാണല്ലൊ. മക്കള്‍ നല്ലതെന്നു മറ്റുള്ളവര്‍ പറയുന്നതു കേള്ക്കുമ്പോളുണ്ടാകുന്നആനന്ദം ഒന്നു വേറെ തന്നെയാണ്.
കഥാനായകനോടു കൂട്ടു പിടിക്കാന്‍ കുട്ടികള്‍ക്കു മഝരം ആയിരുന്നു.( അചനമ്മ മാരുടെ നിര് ദ്ദേശം.)
കൂട്ടുകാരെ ഇനിയാണ് കഥയുടെ തുടക്കം.
യു.കെ.ജി. കഴിഞ്ഞു. ഒന്നാം ക്ലാസസായി. പുതിയ ടീച്ചര്‍. ക്ലാസ്സില്‍ ലീഡര്‍ വേറെ കുട്ടി.
കഥാനായകന് ഒരു പരിഗണനയും ഇല്ലാ.
വളരെ സങ്കടത്തില്‍ വന്നു പ്രയാസം പറഞ്ഞു. എനിക്കെന്തു ചെയ്യാന്‍ കഴിയും.വീട്ടില്‍ കുറച്ചുകൂടി
ഞാന്‍ പരിഗണന കൂട്ടി.
ശ്രദ്ധ പിടിച്ചു പറ്റാന്‍ ആശാന് പൊടികൈകളൊക്കെ പ്രയോഗിക്കാന്‍ തുടങ്ങി. അടുത്തിരിക്കുന്ന
കുട്ടിയെ ഒരു തോണ്ടല്. അവനോട് ചെറിയകുശലം പറച്ചില്. ടീച്ചര്‍ ഇടക്കു നോട്ടം ഇട്ടു തുടങ്ങി.
ആശാനു സന്തോഷമായി. ടീച്ചര്‍ നോക്കുന്നുണ്ടല്ലെ.
പാവം ഒരു അഞ്ചരവയസ്സുകാരനുണ്ടോ ആ നോട്ടത്തിന്റ പൊരുളറിയുന്നു.
പഴയ യു.കെ.ജി. ടീച്ചറിനെ കാണാന്‍ കൂടെകൂടെ സ്റ്റാഫ് റൂമില്‍ ചെല്ലും.
വീണ്ടും പേരന്റസ് മീറ്റിംഗ് എന്ന വില്ലന്‍ വരുന്നു.
അചനു മമ്മയും പോകുന്നു. ടീച്ചര്‍ ചെറുതായി സൂചിപ്പിച്ചു..ക്ലാസ്സില്‍ ചെറിയവര്ത്തമാനം ഉണ്ടു്. വേറെ
കുഴപ്പം ഒന്നുമില്ല.(അഞ്ചര വയസ്സുകാരന് വേറെ എന്തു കുഴപ്പം ഉണ്ടാക്കാന്‍)
വീട്ടില്‍ വന്നപ്പോള്‍ അഛന് ചോദിച്ചു,” നീ ക്ലാസ്സില്‍ വര്‍ത്തമാനം പറയുമോ?”
ആശാന്റ മറുപടി “അതു ഞാന്‍ കിഷോറിന്റടുക്കല് അവന്റ പട്ടീടെ കാര്യം തിരക്കിയതാ”.
“ഇനി തിരക്കണ്ട.” അഛന്.
വീണ്ടും രണ്ടാം ക്ലാസ്സ്. ക്ലാസ്സ് ടീച്ചര്‍ വീണ്ടും മാറി.
ആശാന് ശ്രദ്ധ പിടിച്ചു പറ്റാന്‍ വീണ്ടും പഴയ പരിപാടികളെല്ലാം തന്നെ പ്രയോഗിച്ചു.. വീരകൃത്യങ്ങള്‍
കേള്‍ക്കുന്ന വീട്ടിലെ ഒരേ ഒരു ശ്രോതാവ് ഞാന്‍ മാത്രം.
വീണ്ടും പേരന്റസ് മീറ്റിംഗ് എന്ന വില്ലന്‍ വരുന്നു.
അഛനും അമ്മയും പോകുന്നു. കഥാനായകന്റ കുറച്ചുകൂടി കൂടിയ വികൃതി തരങ്ങള്‍ കേട്ട്
തിരിച്ചുപോരുന്നു.
ഇവിടെ വന്നു വീണ്ടും അഛന്റ പതിവു ചോദ്യം.
തടിതപ്പാന്‍ കുഞ്ഞു മനസ്സില്‍ അപ്പോളുദിക്കുന്ന ഉപായങ്ങളെല്ലാം പറയും.
അങ്ങിനെ മൂന്ന്,നാല് ക്ലാസ്സുകളും കടന്ന് ആശാന് അഞ്ചാംക്ലാസ്സിലായി.
ഇപ്പോള്‍ ക്ലാസ്സിലെ ഏറ്റവും മുന്തിയ ബഹളക്കാരനാണ്.എല്ലാവരും ശ്രദ്ധിക്കുന്നു.കൂടെ കൂട്ടിന് കുറച്ചനുയായികളുംഉണ്ടു്. കൂടാതെ ബസ്സിലും. ഇതില്പരം ശ്രദ്ധ നേടുവാന്‍ ഒരു ഒന്‍പതര വയസ്സുകാരന് ഒന്നും ചെയ്യേണ്ടല്ലൊ. ആശാന്നല്ല ഹാപ്പി.
കടുപ്പം കുറഞ്ഞ ചിലകാര്യങ്ങള്‍ എന്നോടു വന്നു പറയും. ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി.
ഇത്തവണ പേരന്റസ് മീറ്റിംഗ് നല്ല കോളായിരിക്കും.
അങ്ങിനെ സംഭവ ബഹുലമായ അഞ്ചാംക്ലാസ്സി ലെ
പേരന്റസ് മീറ്റിംഗ് എന്ന വില്ലന്‍ വരുന്നു
കഥാനായകന് ഇത്തവണ നല്ലവണ്ണം അറിയാം സംഗതി കുഴപ്പമാണെന്ന്. അതുകൊണ്ട്
മീറ്റിംഗ് നടക്കുന്ന അന്നു് ഞങ്ങള്‍ പോകുന്നതിനു മുന്‍പായി ക്ലാസ്സില്‍ കാണിച്ച വികൃതികളുടെ
ഒരു ഏകദേശരൂപം എന്നോടു പറഞ്ഞു. ടീച്ചര്‍ ഇതൊക്കെ യായിരിക്കും പറയുക എന്നു പറഞ്ഞു്
ഒരു മുന്‍കൂര്‍ ജാമ്യം എടുത്തു.
കൂട്ടുകാരെ, അദ്ദേഹത്തിന് അവി ടെ ചെന്നു ഒറ്റയടിക്കു മകന്റ വീര കൃത്യങ്ങള്‍ കേട്ടു ശുണ്ഠി വരാതിരിക്കാന്‍ പോകുന്നവഴി നീളെ ,ഈ കാറ്റത്തു നെല്ലു തൂറ്റാന്‍ ഇടുന്നതു പോലെ കുറെശ്ശെ
കുറെശ്ശെ പറഞ്ഞ് കേള്‍ക്കാന്‍ പോകുന്നതിന്റ ഒരു ഏകദേശ രൂപം കൊടുത്തു.
അവിടെ ചെന്നു. പതിവു പോലെ പ്രിന്‍സിപ്പാളിന്റ പ്രസംഗമെല്ലാംകഴി്ഞ്ഞു.
ഇനി ടീച്ചേര്‍സിനെ ഓരോരുത്തരെയായി കാണണം.
ഓരോരുത്തരായി പറയാന്‍തുടങ്ങി. ക്ലാസ്സിലെ ബഹളം. പഠിപ്പിക്കുമ്പോള്‍ ബഞ്ചില്‍ കയറി
നില്‍ക്കുന്നതുള്‍പ്പടെയുള്ള വീര കൃത്യങ്ങള്‍. അണുവിട വിടാതെ എല്ലാം പറഞ്ഞു.
ഞാനപ്പോള്‍ അഞ്ചു വര്‍ഷത്തിനു പുറകോട്ടു യു.കെ.ജി ക്ലാസ്സിലെ നില്‍പ്പും ഇപ്പോഴത്തെ നില്‍പ്പും
തമ്മില്‍ ഒന്നു മനസ്സിലിട്ടു പേറ്റിക്കൊഴിച്ചു.
എവിടെയാണു തെറ്റിയത്? ഇനി എങ്ങിനെ തിരിച്ചു കൊണ്ടു വരാം.
അദ്ദേഹം എന്നെയൊന്നു നോക്കി..അതിന്റ അര്‍ത്ഥം എനിക്കു മനസ്സിലായി. അവന്‍പറയുന്ന വിഢിത്തങ്ങള്കേള്ക്കുന്ന ശ്രോതാവു ഞാനായിരുന്നല്ലൊ.ഇതിനുള്ള ഉത്തരം ഞാന്‍ തന്നെ
കണ്ടു പിടിച്ചോണം.മക്കള്‍ നല്ലതായാല്‍ അതിന്റ ക്രെഡിറ്റ് അഛനും തിരിച്ചാണെങ്കില്‍ അമ്മയ്ക്കം
ആണെന്നുള്ള പൊതു തത്വം ഇവിടേയും പ്രസക്തമായി.
തിരിച്ചു വീട്ടിലോട്ടു പോരുമ്പോള്‍ ഞാന്‍ അദ്ദേഹത്തിനോടു പറഞ്ഞു. ഒന്നും അവനോട് പറയരുത്.
ഇത്തവണ ഞാന്‍ കൈകാര്യം ചെയ്തോളാം. “handle with care” പണ്ടെന്നോ വായിച്ച പുസ്തകത്തിന്റ
വരികള്മനസ്സില്കൂടി പറന്നുപോയി.
നല്ല ഒരു വഴക്കു പ്രതീക്ഷിച്ച് ഗേറ്റില്‍തന്നെ നില്ക്കുന്ന മകനെയാണ് തിരിച്ചു വന്നപ്പോള്‍ കണ്ടത്.
ഒന്നും സംഭവിക്കാത്തതുപോലെ അകത്തോട്ടുപോയി.എന്റ പുറകേ അവന് അകത്തോട്ടു വന്നു. ടീ
ച്ചര് എന്തു പറഞ്ഞു എന്നു് ആകാംക്ഷയോടുകൂടി ചോദിച്ചു. “ഒന്നും പറഞ്ഞില്ല.” ഞാന്‍.
“ഒന്നും പറഞ്ഞില്ലേ?” അവന് അത്ഭുതം.
“ഒന്നും പറയാതിരുന്നില്ല., മോനൊരു നല്ല മിടുക്കനാണെന്നും, അല്പം ബഹളം ഉണ്ടെന്നല്ലാതെ ഒരു
കുഴപ്പവും ഇല്ലെന്നു പറഞ്ഞു. ആബഹളവും കൂടി മാറ്റിയാല്‍ മോനാണ് ക്ലാസ്സിലെ ബെസ്റ്റ് ബോയ് എന്നു പ്രത്യേകംപറഞ്ഞു.”
പ്രിയപ്പെട്ട എന്റ കൂട്ടുകാരേ, പിറ്റെ ദിവസം തൊട്ട് അവനില്‍ അതിന്റ മാറ്റങ്ങള്‍ കണ്ടു. അവന്
പഠിച്ചു മിടുക്കനായി. ഒരുപക്ഷേ അന്നു പിടിച്ചു രണ്ടടി കൊടുത്തിരുന്നെങ്കില്‍ അവന് ഒന്നുകൂടി പോക്കാകു മായിരുന്നു.
പേരന്റസ് മീറ്റിംഗ് എന്ന വില്ലന്‍ വില്ലനായിതന്നെ എന്റ മനസ്സില്ഇടംനേടി.
കുട്ടികള്‍ വികൃതി കാട്ടുമ്പോള്‍
ReplyDeleteമനശാസ്ത്രപരമായി അതിനെ
നേരിട്ടാല്‍ നമ്മള് ജയിക്കും
നന്നായിരിക്കുന്നു
ReplyDeleteകോപം കൊണ്ട് ഒന്നും നേടാന്‍ കഴിയില്ല.
ReplyDeleteyes parens meeting..evideyum villain.chelumbol
ReplyDeleteoro prob .nalla post.end bagam ozhukku undayirunnu.adhyam kurachu flow kuravayirunnu.
ഹാ..
ReplyDeleteഉചിതമായ കൈകാര്യം ചെയ്യൽ..!!
"മക്കള്‍ നല്ലതായാല്‍ അതിന്റ ക്രെഡിറ്റ് അഛനും തിരിച്ചാണെങ്കില്‍ അമ്മയ്ക്കം
ReplyDeleteആണെന്നുള്ള പൊതു തത്വം ഇവിടേയും പ്രസക്തമായി."
ഇത് എല്ലാടത്തും ഉണ്ടല്ലേ?
ചേച്ചിടെ കഥ മുഴുവന്‍ വായിച്ചു.നന്നായിട്ടുണ്ട്.
പിന്നെ അഞ്ചാം ക്ലാസ്സുകാരന് ഇഷ്ടമായോ അമ്മ ഇങ്ങനെ തന്നെ കുറിച്ച് പിന്നേം ശ്രദ്ദ പിടിപ്പിച്ചപ്പോള്‍ ?
http://praviep.blogspot.com/2010/05/blog-post_3908.html
ReplyDeleteചേച്ചീ... തുടക്കം തീരെ ഒഴുക്കില്ലാഞ്ഞ പോലെ തോന്നി. പെട്ടെന്ന് ചാര്‍ജ്ജ് ആവുകയും ചെയ്തു. നല്ല പോസ്റ്റ്. പിന്നെ ഒരു സംശയം.....
ReplyDeleteഈ അദ്ദേഹം... അതാരാ കഥാപാത്രം?????
ഈ നടന്ന സംഭവങ്ങള്‍ക്കെല്ലാം ഞാന്‍ ദൃക്സാക്ഷിയായ സ്ഥിതിക്ക് കൂടുതലൊന്നും പറയുന്നില്ല. :)
ReplyDeleteവളരെ, വളരെ, വളരെ, വളരെയധികം ഇഷ്ടപ്പെട്ടു! എങ്കിലും, ആന്റിക്ക് കഥനായകന്റെ പഠനത്തിലെ ഉന്നമനത്തെക്കുറിച്ച് എഴുതാമായിരുന്നു. കുസൃതിക്കാരനായിരുന്നെങ്കിലും, അവന് പഠനത്തില്‍ എന്നും ഒന്നാമനായിരുന്നു. അന്നത്തെ സ്വഭാവങ്ങള്‍ പലതും ഇന്നും മാറിയിട്ടില്ല! :-ഡ്
പഴയ കഥകളും, സ്കൂളും എല്ലാം ഓര്‍മ്മ വരുന്നു. :(
കഥാനായകന്റെ കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു, ആന്റി! :P
amma, a bit long but nice one!!...was laughing all the way...pazhaya karyangal othiri orma vannu...good old times with the hero in your story ;)...
ReplyDeleteമുഹമ്മദ് സഗീര്‍
ReplyDeleteസന്തോഷം, താങ്കള്‍ ആദ്യമായി വരുകയാണല്ലൊ. വീണ്ടും വരിക.
റാംജീ മക്കള്‍ കൂടെയുണ്ടോ, താങ്കള്‍ ദേഷ്യം ഒട്ടുമില്ലാത്ത ഒരു വാപ്പയാ
ണെന്ന് ഞാന്‍ കരുതട്ടെ.
pournami ഇപ്പോള്‍ മക്കളുടെ വികൃതികള്‍ കണ്ടു രസിക്കുകയായിരിക്കുമല്ലൊ.
ഞാന്‍ ബ്ലോഗില്‍ കണ്ടു.നല്ലവമ്മം രസിച്ചൊ.
ഹരീഷ് തൊടുപുഴ
താന്തോന്നി
അഛന്മാരാണല്ലൊ അല്ലേ. നിങ്ങളും ഇതൊന്നു മനസ്സിലാക്കിക്കോണം കേട്ടോ.
ആളവന്താന്
ഒള്ള സത്യം പറയട്ടെ draft ആക്കാതെ നേരെ എഴുതുകയായിരുന്നു
അതാരാ കഥാപാത്രം... അതിനുത്തരം ,ആളവന്താന് തൊട്ടു താഴെ ഹരിയുടെ comment നോക്കുക. അവന്റകൂട്ടുകാരന് ആണ്.
ഹരീ,
മോനെ അവന്റ കഥകള്‍ മാത്രം ഒരു ബുക്കെഴുതം പറ്റും അല്ലേ?
നമുക്ക് അതോര്‍ക്കുമ്പോള്‍ ചിരി താനെ വരും.
സൌമീ, മകളേ നല്ല വണ്ണം രസിച്ചോ?
വായിച്ച് രസിച്ചു.
ReplyDeleteഅപ്പോ ശ്രദ്ധ പിടിച്ചെടുക്കാനാണ് പല അധിക ബഹളക്കാരും ഇത്രയും പണിപ്പെടുന്നത്! ഈ ശീലം വയസ്സായാലും ഉപേക്ഷിയ്ക്കാത്ത എത്രയോ പേരുണ്ട്.
നന്നായിട്ടുണ്ട് പോസ്റ്റ്.
തിരിച്ചു വീട്ടിലോട്ടു പോരുമ്പോള്‍ ഞാന്‍ അദ്ദേഹത്തിനോടു പറഞ്ഞു. ഒന്നും അവനോട് പറയരുത്.
ReplyDeleteഇത്തവണ ഞാന്‍ കൈകാര്യം ചെയ്തോളാം. “handle with care”
"നല്ല ഐഡിയാ.
നല്ല ഉപകാരപ്രധമായ ലേഖനം."
കുട്ടികള്‍ അവര്‍ കുട്ടികള്‍ അല്ലെ
ReplyDeleteനന്നായിരിക്കുന്നു ...
ReplyDeleteനല്ല പോസ്റ്റ്..ഇതുപോലെ എന്റെ മോന് ഒന്ന്
ReplyDeleteനന്നായി കണ്ടിരുന്നെങ്കില്‍ ..എല്ലാ നല്ല ഭാഷയും
പ്രയോഗിച്ചു ഒരു റിക്ഷയും ഇല്ല്യ.അച്ഛന്മാര് തന്നെയാണ്
കുട്ടികളെ വഷളാക്കുന്നത്.കുട്ടികള്‍ നന്നായാല്‍ ക്രെടിട്ടു
അച്ഛനും ,പോക്കണം കെട്ടാല്‍ എല്ലാം അമ്മയുടെ തലക്കും.
Echmukuttyഈ ശീലം വയസ്സായാലും ഉപേക്ഷിയ്ക്കാത്ത എത്രയോ പേരുണ്ട്
ReplyDeleteശരിയാണ് എച്ചുംകുട്ടിയേ... മൂഷികസ്ത്രീ പിന്നേം മൂഷികസ്ത്രീ തന്നെ.
sm sadique
സന്തോഷം സാദിക്ക്,
പിള്ളമനസ്സില്‍ കള്ളമില്ലോ.
ഒഴാക്കന്.
ശരിയാണ്. ഇപ്പോഴുള്ള നമ്മുടെ ചെറുപ്പക്കാര്‍ (ഓരോന്നും കേക്കുന്നില്ലേ.)
അവരും ഇതേ പോലെ കുഞ്ഞങ്ങളായിട്ട് ഇരുന്നവരല്ലേ.....
നമ്മള്‍ക്ക് എവിടെയാണു തെറ്റിയത്?
ജിഷാദേ.. പഴയപടം ആയിരുന്നു ഒന്നുകൂടി നല്ലത്.
സന്തോഷം
ലച്ചുവേ ...അങ്ങിനെ നിരാശപ്പെടാതെ...ആദ്യം reason കണ്ടു
പിടിക്കൂ. മര്‍മ്മം കണ്ടെങ്കിലേ രക്ഷപ്പെടുകയുള്ളു.
കുട്ടികളുടെ മനസ്സ് മനസ്സിലായില്ലെങ്കില്‍ ആകെ പ്രശ്നം ആവും അല്ലെ ?
ReplyDeleteഏതായാലും അനുഭവം പങ്കു വെച്ചത് നന്നായി ....
നന്നായി... നല്ല ചിന്തകള്‍... നല്ല അനുഭവങ്ങള്‍.
ReplyDeleteഅക്ഷരം
ReplyDeleteഅതെ, അതെ. അതുകൊണ്ടല്ലെ അതു പങ്കു വെക്കാമെന്നു വിചാരിച്ചത്.
അനില്‍കുമാര്‍. സി.പി.
അനില്‍ ഭായി സന്തോഷം.
നല്ല അനുഭവവിവരണം.
ReplyDeleteനന്നായെഴുതി.
ആശംസകൾ!
thank u jayan
ReplyDeleteഇഷ്ട്ടപെട്ടു ...എങ്കിലും ദേഷ്യം, വേണ്ടിടത്ത് വല്ലപ്പോളും സഹായിക്കും
ReplyDeletethommy,
ReplyDeleteu r a varayan. varayanmarkku deshyam ottum patilla
ok,for everyones notice,im the story hero,the blogger's son.
ReplyDeleteTO AMMA
YOU REMEMBER THINGS WHICH I DONT EVEN REMEMBER.MY PAST SEEMS A WEAK MEMORY TO ME.I WAS ALMOST IN TEARS WHEN I READ ALL THIS.IM HAPPY THAT I HAVE THE BEST MUMMY IN THE WORLD!!
കുസുമം, തന്ത്രപരമായി ഈ പ്രശ്നം കൈകാര്യം ചെയ്തതിന് അഭിനന്ദങ്ങള്‍. പല അച്ഛനമ്മമാര്‍ക്കും അറിഞ്ഞു കൂടാത്ത, അഥവാ അറിയുമെങ്കിലും നടപ്പിലാക്കാന്‍ പറ്റാത്ത രീതിയാണിത്. കുറ്റപ്പെടുത്തലുകളും ശിക്ഷയും കൊണ്ട് മാറ്റങ്ങള്‍ ഉണ്ടാക്കാമെന്ന് കരുതുന്നത് തെറ്റാണ്. പ്രോല്‍സാഹനവും സ്നേഹവും വഴി അവരെ ശരിയായ വഴിയിലേയ്ക്ക് കൊണ്ടു വരാന്‍ സാധിക്കും. എന്നു കരുതി യാതൊരു നിയന്ത്രണവുമില്ലാതെ അവരെ അഴിച്ചുവിടാനും പാടില്ല എന്നാണ് എന്റെ അഭിപ്രായം.
ReplyDeleteമോനെ,
ReplyDeleteഅമ്മക്ക് ഇപ്പോള്‍ താലോലിക്കാന്‍ ഈ ഓര്‍മ്മകള്‍ മാത്രം..
നീ മറക്കാന്‍ ആഗ്രഹിക്കുന്നതെല്ലാം അമ്മയുടെ ഓര്‍മ്മയില്‍
ശിലാ ലിഖിതങ്ങളായി. അവ അക്ഷരചീന്തുകളായി കോറിയിടാന്‍
നീ എനിക്കു് ക്യാന്‍വാസ് ഒരുക്കി തന്നു.ഇവിടെ.
IM HAPPY THAT I HAVE THE BEST MUMMY IN THE WORLD!!
ഒരമ്മക്ക് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയാണിത്.എനിക്കു സന്തോഷമായി.
Vayady said യാതൊരു നിയന്ത്രണവുമില്ലാതെ അവരെ അഴിച്ചുവിടാനും പാടില്ല എന്നാണ് എന്റെ അഭിപ്രായം.
ReplyDeleteശരിയാണു വായാടി. നിയന്ത്രണം വേണ്ടിടത്ത് വേണം. അടി എന്നുപറയുന്നത്
ഏറ്റവും അവസാനത്തെ പ്രയോഗം ആയിരിക്കണം എന്നാണ് എന്റ അഭിപ്രായം.
മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന നല്ല ചിന്തകളും അനുഭവങ്ങളും പങ്കു വച്ചതിനു വളരെ നന്ദി. ഒരമ്മക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ്, ഈ മകന്!
ReplyDeleteകുഞ്ഞൂസ് thank u kunjus, thank u very much.
ReplyDeleteകുസുമം, മറുപടി വായിക്കാനായി വീണ്ടും വന്നതാണ്. അതുകൊണ്ട് മകന്റേയും അമ്മയുടേയും കമന്റുകള്‍ വായിക്കാന്‍ കഴിഞ്ഞു. ഇത്രയും നല്ലൊരു മകന് ജന്മം കൊടുക്കാനും, ലോകത്തിലെ ഏറ്റവും നല്ല അമ്മ തന്റേതാനെന്ന് ആ മകന് പറയുന്നത് കേള്‍ക്കാനും സാധിച്ച കുസുമത്തിന് എന്റെ അഭിനന്ദനങ്ങള്‍.
ReplyDeleteഉമ്മറത്തേക്ക് കയറ്റിയിരുത്തി പറഞ്ഞു തന്നതു പോലെ തോന്നി, വായിച്ചപ്പോള്‍. നന്ദി ഈ അനുഭവം പങ്കുവച്ചതിനു. :)
ReplyDeletevayady,
ReplyDeleteതത്തമ്മേ ,വിണ്ടും വന്നതിലും കമ്മെന്റ് ഇട്ടതിലും ഒരുപാടു
സന്തോഷം . ഞാനും എനിക്കിഷ്ട്ടപ്പെട്ട വിഷയമാണെങ്കില്‍
വിണ്ടും വന്നു നോക്കാറുണ്ട് .ആരെല്ലാം എന്തെല്ലാം എഴുതി
എന്നറിയാന്‍ .നല്ലമോനെ തന്നതിന് ഗോഡ് നോട് നന്ദി പറയട്ടെ .
മയുരാ ,
വളരെ സന്തോഷം .പുതിയ പോസ്റ്റ് ഇടുമ്പോള്‍
ലിങ്ക് തരണം .
ലളിതം .....കുട്ടികളോട് സംസാരിക്കാം നമുക്ക്
ReplyDeleteഞാന്‍ ഭയങ്കര നല്ല കുട്ടിയായിരുന്നു.പഠിക്കതില്ലന്നേ ഉള്ളൂ..വേറെ കുഴപ്പം ഒന്നും ഇല്ലാ ;-)
ReplyDeleteകുട്ടികളോട് വേണ്ട ഈ സമീപനത്തോട് ഞാനും യോജിക്കുന്നു..
ആയിരത്തിയൊന്നാംരാവ്
ReplyDeletenalla karyam
വരയും വരിയും : സിബു നൂറനാട്
sibu ippozhum nallakuttiyanallo.
വളരെ നല്ല കുറിപ്പ്..കുട്ടികളെ സ്നേഹത്തോടെ മാത്രമേ നനാക്കാന്‍ സാധിക്കൂ എന്ന എന്റെ അതെ അഭിപ്രായമാണ് കുസുമം ചേച്ചിക്കും എന്ന് മനസ്സിലാകുന്നതില്‍ സന്തോഷിക്കുന്നു.പിന്നെ ഞാന്‍ ഒരു അച്ഛനാണ്.എന്റെ മൂന്നു വയസ്സുളള മകളെ ഞാന്‍ ജീവനേക്കാളും സ്നേഹിക്കുന്നു.അത് കൊണ്ട് തന്നെ കുസുമം ചേച്ചിയുടെ ഒരു പരാമര്‍ശത്തെ ഞാന്‍ തിരുത്താന്‍ ആഗ്രഹിക്കുന്നു.
ReplyDelete"മക്കള്‍ നല്ലതായാല്‍ അതിന്റ ക്രെഡിറ്റ് അഛനും തിരിച്ചാണെങ്കില്‍ അമ്മയ്ക്കംആണെന്നുള്ള പൊതു തത്വം ഇവിടേയും പ്രസക്തമായി."
ഇത് പൊതു തത്വം അല്ല, അമ്മമാര്‍ സ്വയം പറഞ്ഞുണ്ടാക്കിയ തത്വം മാത്രമാണ്.
ക്ഷേമം നേരുന്നു. ഞാന്‍ തിരിച്ചു വരും.മറുപടി വായിക്കാന്‍...
ബദര്‍ badar said...
ReplyDeleteമക്കള്‍ നല്ലതായാല്‍ അതിന്റ ക്രെഡിറ്റ് അഛനും തിരിച്ചാണെങ്കില്‍ അമ്മയ്ക്കംആണെന്നുള്ള പൊതു തത്വം ഇവിടേയും പ്രസക്തമായി."
ഇത് പൊതു തത്വം അല്ല, അമ്മമാര്‍ സ്വയം പറഞ്ഞുണ്ടാക്കിയ തത്വം മാത്രമാണ്.
മറുപടി
ഇപ്പോഴത്തെ പുതിയ തലമുറയില്‍ ഇതില്‍ മാറ്റങ്ങള്‍
കാണാം
ഞാന്‍ ഒരു പൊതു തത്വം പറ്ഞ്ഞു എന്നേയുള്ളു.കുട്ടികളെ അഛന്മാരും
ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.അതുഞാന്‍ സമ്മതിച്ചു. ഒരുഏജ് കഴിയുമ്പോള്‍
അവര്‍ക്ക് അഛന്മാരോട് പറയാന്‍ പറ്റാത്ത പലകാര്യങ്ങളും കാണും. പ്രെത്യേകിച്ചു്
പെണ്‍കുട്ടികള്‍ക്ക്. നല്ല ഒരു അമ്മയാണെങ്കില്‍ അത് ക്ഷമാപൂര്‍വ്വം കേട്ടു് അഛന്റടുക്കല്
പറയേണ്ടതാണെങ്കില്‍(അവരും ക്ഷമയുള്ളവര്‍ ആയിരിക്കണം) പറഞ്ഞ് കൈകാര്യം
ചെയ്യണം. അല്ലെങ്കില്‍ അവനവന്റ പ്രായോഗിക ബുധ്ദി വെച്ച്കൈകാര്യം ചെയ്യണം.
പിന്നെ ചില ആശാന്മാര് മക്കളുടെ കാര്യം മൊത്തം തള്ളേടെ തലേലോട്ട് ഇട്ടു കൊടുക്കുന്നതും
കണ്ടിട്ടുണ്ട്. (നിങ്ങളാരും അല്ലാ ,...നിങ്ങളങ്ങിനെ ആകുകയും അരുത്.).
എനിക്കറിയാവുന്ന രണ്ടു പ്രൊഫഷണല്‍സ് ഉണ്ട്, രണ്ടും ഇന്‍ഡ്യയിലെ ഏറ്റവും ടോപ്പ് കോളേജില്‍
നിന്നും ബി.ടെക് കഴിഞ്ഞ് എം.ബി.എ എടുത്തവര്‍. രണ്ടു പേരും അതേപോലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍
ഉദ്യോഗം നയിക്കുന്നവര്‍. ഒരാള്‍ ഇന്ഡ്യിലും, ഒരാള്‍ ഇപ്പോള്‍ സ് റ്റേറ്റ്സിലും ആണ്.
അവര്‍ മേല്പ്പറ് കൂട്ടത്തിലുളളവര്‍ ആണ്. അവര്‍ക്ക് അവരുടെ കാരിയര്‍, ജോലിക്കയറ്റം ഇതൊക്കെയാണ്
ശ്രദ്ധ. ആ കുട്ടികള്‍ നല്ലതായി വന്നില്ലെങ്കില്‍ അതിന്റ കുറ്റം ആരുടെ തലയില്‍.?
അതുകൊണ്ടു ഞാന്‍ പറ്ഞ്ഞത് ഒരു പൊതു തത്വം ആണ്. .
ഇങ്ങനെ ഒരു വശം ഇതില്‍ ഉണ്ടു്. അപ്പോള്‍ സ്വാഭാവികമായും ഒരു കുട്ടി അല്പം പാളിപ്പോയാല്‍
അമ്മയെയാണ്, ആദ്യം കുറ്റപ്പെടുത്തുക. ഇവിടെ കമന്റ് ഇട്ടതെല്ലാം വായിച്ചു നോക്കുക-ബദര്‍
കുട്ടികള്‍
എപ്പോഴും നല്ലതാകേണ്ടവരാണ്.ആക്കുകയും വേണം. വീട്ടില്‍ നിന്നും കിട്ടുന്ന അരാജകത്വം ആണ് ഒരു കുറ്റവാളിയെ
ജനിപ്പിക്കുന്നതെന്നാണ് എന്റ അഭിപ്രായം. ഒരു കുട്ടിയും, ഒരു മനുഷ്യനും കുറ്റവാളിയായല്ല, ജനിക്കുന്നത്. അതേപോലെ തന്നെ സമൂഹവും. അരവട്ടനെ മുഴുവട്ടനാക്കുന്നതു പോലെ, ചെറിയ കുറ്റങ്ങള്‍ ചെയ്യുമ്പോള്‍ തന്നെ
അവനെ ജുവൈനല്‍ കോര്‍ട്ടില്‍ വിട്ട് ഒരു നല്ല ക്രിമിനലിനെ വാര്‍ത്തെടുക്കുന്നു.
ബദര്‍
ഒരുപാടു മോളെ സ്നേഹിക്കുന്ന ഒരു അഛനാണ് എന്നു മനസ്സിലായി.സ്നേഹിക്കുക, അവരുടെ കൂടെ കളിക്കുക,
അവരുടെ കൊച്ചുവര്‍ത്തമാനങ്ങള്‍
കേള്‍ക്കുക. വീട്ടില്‍ ഗസ്റ്റു വരുമ്പോള്‍ അവര്‍ കൂടുതല്‍
വാചാലരാകും. അവരെ കൂടുതല്ശ്ര ദ്ധിക്കാന്‍. അപ്പോള്‍ അവരെ ഓടിച്ചു വിടാതെ അവരെയും കൂടി പരിഗണിക്കുക.
എന്റ മറുപടി നോക്കാന്‍ ബദര്‍ വരുമെന്നു പറഞ്ഞതുകൊണ്ടാണ് ഇത്രയും എഴുതിയത്.
ഇതാണ് ഹാന്‍ഡില്‍ വിത്ത് കെയര്‍ ....കൊള്ളാം നല്ല ഐഡിയ
ReplyDelete@കുസുമം ചേച്ചി,
ReplyDeleteഞാന്‍ വീണ്ടും വന്നു.മറുപടി പ്രതീക്ഷിച്ചിരുന്നു എങ്കിലും 'ഇമ്മിണി ബല്യ മറുപടി' ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല.എന്റെ പരാമര്‍ശം ചേച്ചിയെ വേദനിപ്പിച്ചോ..എങ്കില്‍ സോറി.ചേച്ചിയെ എതിര്‍ക്കാന്‍ വേണ്ടിയല്ല
അങ്ങനെ എഴുതിയത്.
"മക്കള്‍ നല്ലതായാല്‍ അതിന്റ ക്രെഡിറ്റ് അഛനും തിരിച്ചാണെങ്കില്‍ അമ്മയ്ക്കംആണെന്നുള്ള പൊതു തത്വം ഇവിടേയും പ്രസക്തമായി."
ഇത് അമ്മമാര്‍ മാത്രമേ പറയാറുള്ളൂ..അച്ഛന്മാര് പറയാറില്ല എന്ന് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.അത് കൊണ്ട് പൊതു തത്വം അല്ല എന്നും.
ആ..അതെന്തെങ്കിലുമാകട്ടെ...
" വീട്ടില്‍ ഗസ്റ്റു വരുമ്പോള്‍ അവര്‍ കൂടുതല്‍
വാചാലരാകും. അവരെ കൂടുതല്ശ്ര ദ്ധിക്കാന്‍. അപ്പോള്‍ അവരെ ഓടിച്ചു വിടാതെ അവരെയും കൂടി പരിഗണിക്കുക."
വളരെ ശരിയാണ്..ഞാന്‍ ഇത് ശ്രദ്ധിക്കാറുണ്ട്.ഓടിച്ചു വിടാതെ മകളെ ഞാന്‍ മടിയില്‍ ഇരുത്തി യാണ് പിന്നെ ഗസ്റ്റിനോട് സംസാരിക്കാറുള്ളത്.
വളരെ നല്ല കാര്യങ്ങള്‍ ഷെയര്‍ ചെയ്തതിനു നന്ദി.
വീണ്ടും വരാം.
badar
ReplyDeleteഎനിക്കൊട്ടും വേദനിച്ചില്ല .
എനിക്കറിയാവുന്ന കുറച്ചു നല്ല കാര്യ ങ്ങള് നിങ്ങളുമായി
പങ്കു വെയ്ക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ഒന്നു വേറെതന്നെയാണ് . നിങ്ങളെല്ലാം
ജീവിച്ചു തുടങ്ങുന്നവര്‍ .ഞാന്‍ ആ രംഗങ്ങളെല്ലാം ആടി തിര്‍ന്നു ,
ഇതില്‍ നിന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും ലഭിച്ചെങ്കില്‍ എനിക്ക് സന്തോഷം .
mydreams,
santhosham ivite vannu comment ittuvallo
viindum varanam
കേരളത്തില്‍ വച്ച് ഇത്തരം ഒരു "മീറ്റിനു " പങ്കെടുത്തിട്ടില്ല. മക്കള്‍ പഠിച്ചത് രാജസ്ഥാനിലും ദോഹയിലും ആയിരുന്നു. എങ്കിലും ദോഹയില്‍ വച്ച് ഇത്തരം മാമാങ്കത്തിന് പോയിട്ടുണ്ട്. ഒരു ക്ലാസ് മുറിയില്‍, പത്തോ പതിനഞ്ചോ കുട്ടികളും അവരുടെ മാതാപിതാക്കളും . അമ്മ ഒരു Must ആണ്. ഗള്‍ഫില്‍ അങ്ങനെ കറങ്ങി നടക്കാന്‍ സ്ഥലം ഇല്ലാത്തതിനാല്‍ , വീട്ടമ്മമാര്‍ സ്കൂളിലും സൂപ്പര്‍ മാര്‍ക്കറ്റില്‍ പോലും ഒക്കെ പോകുമ്പോള്‍ അവരുടെ പട്ടുസാരി-നെകലെസ്-ഈഗോ എല്ലാം കൂടെ കൊണ്ട് പോകാറുണ്ട്, ഈ പതിനഞ്ചു കുട്ടികളെ ഓരോരുത്തരായി സാര്‍/ടീച്ചര്‍ വിളിക്കുന്നു. ജഡ്ജിയുടെ മുന്നില്‍ വക്കീലന്മാര് നില്ക്കുന്ന പോലെ, പ്രതി-അച്ഛന്-അമ്മ മൂന്നു പേരോടുമായി ടീച്ചര്‍ മനസ്സ് തുറക്കുന്നു. ആ മുറിയില്‍ ഇരിക്കുന്ന മറ്റു കുട്ടികളും , അച്ഛനമ്മമാരും കേള്‍ക്കെയാണ് ഈ കുറ്റപത്രം വായിക്കല്‍.
ReplyDelete"രണ്ടായിരം റിയാല്‍ ശമ്പളം വാങ്ങുന്ന നീയൊക്കെ ആര്" എന്ന അഹന്തയോടെ വന്ന അച്ഛനമ്മമാരും, "തന്നെയൊക്കെ ഒന്ന് കയ്യില്‍ കിട്ടാന്‍ കാത്തിരിക്കായിരുന്നു" എന്ന പ്രതികരതോടെ ടീച്ചറും മുഖത്തോട് മുഖം നോക്കി ഇരിക്കുന്നു. അച്ചന്മാര്ക്ക് അല്പം കൂടി ആത്മസംയമനം ഉണ്ട്. കടന്നാല്‍ കുത്തിയ പോലെ അമ്മയുടെ മുഖവും, മുറി ഇംഗ്ലീഷില്‍ ടീച്ചറോട് തര്‍ക്കവും, ഇടയ്ക്കു മകന്റെ മുഖത്തേക്ക് ദേഷ്യത്തോടെയുള്ള നോട്ടവും -- കാണേണ്ട കാഴ്ചയാണ്. ഏറ്റവും രസകരം കുട്ടിയുടെ മുഖത്തെ ഭാവമാണ്. "ഇതൊക്കെ എത്ര കണ്ടിരിക്കുന്നു, അപ്പൊ, ടീച്ചറെ, പറഞ്ഞു കഴിഞ്ഞോ ? "
എന്റെ മകന് കുറുമ്പ് കാണിക്കുന്നതില്‍ ഒട്ടും പിശുക്ക് കാണിക്കത്തതിനാല്‍ ( ഭാര്യയുടെ കമന്റ് : "മത്ത കുത്തിയാല്‍ കുമ്പളം ഉണ്ടാവില്ലല്ലോ" ) ഇതുപോലെ പല മീറ്റിനും പോയി, ടീച്ചറുടെ പ്രസംഗം കേട്ടിട്ടുണ്ട്. ടീച്ചറുടെ വാക്ധോരണി കേട്ട് ഞാന്‍ ചിരിച്ചാല്‍, ഭാര്യ ദേഷ്യത്തില്‍ എന്നെ നോക്കുകയും, ആ നോട്ടം പലിശ സഹിതം മകന്റെ നേരെയും നോക്കാറുണ്ട്. ഒരിക്കല്‍ ടീച്ചര്‍ "I am complaining abour your son;and are you laughing, sir ?" എന്ന് ദേഷ്യപ്പെട്ടു.
( ഇപ്പൊ അവന് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്നു. അവനു പറ്റാവുന്ന വിധം " തക്കിടതരികിട അവന് കാണിക്കുന്നുണ്ടെന്ന് തോന്നുന്നു . ഹഹ )
ഭാര്യയുടെ കമന്റ് : "മത്ത കുത്തിയാല്‍ കുമ്പളം ഉണ്ടാവില്ലല്ലോ"
ReplyDeleteayyo enikku chiri sahikkan pattunnilla thankalute ii comment vayichchittu
ഭാര്യ കോളേജ് ജീവിതത്തില്‍ കിട്ടിയ സഖിയാണ്, അപ്പോഴേക്കും ഇന്നത്തെ പോലെ "സൌമ്യനും മാന്യനും" ആയിക്കഴിഞ്ഞിരുന്നു. പക്ഷെ, എന്റെ കഥകളൊക്കെ അച്ഛന് പറഞ്ഞു ഭാര്യ കേട്ടിടുണ്ട്. സ്കൂളില്‍ പഠിക്കുന്ന സമയത്ത് ജഗജാലകില്ലാടി ആയിരുന്നു -- എന്ന കഥ. അച്ഛനും വല്ലാത്ത sense of humour ആയിരുന്നു. എന്റെ കുസൃതികള്‍ കേട്ട് ചിരിക്കുകയും, അമ്മയെ അത് അരിശം കൊള്ളികുകയും ചെയ്തിരുന്നു.
ReplyDeleteസ്കൂളില്‍ അമ്മയെ ഒരു ദിവസം 11 മണിക് അര്‍ജന്റായി വിളിച്ചു വരുത്തിയത്, ബസ്സില്‍ വച്ച് ചേട്ടനെ കണ്ട സാര്‍ "അയാളെ ഇനി സ്കൂളില്‍ വിടേണ്ട; study leave ല്‍ വീട്ടിലിരുന്നു പഠിച്ചാല്‍ മതി; അയാള്‍ അവിടെ വന്നു ഓരോ കുരുത്തക്കേട് ഉണ്ടാകുക്കയാണ്" എന്ന് ഉപദേശിച്ചത് -- എല്ലാം ഓര്മ വരുന്നു.. ശരിയല്ലേ ? "മത്ത കുത്തിയാല്‍ കുമ്പളം ഉണ്ടാവില്ലല്ലോ"
( പിന്നെ ..അത്ര മോശക്കാരന്‍ ആക്കേണ്ട ; SSLCക്ക് സ്കൂളില്‍ ഫസ്റ്റ് ആയിരുന്നു, വക്കം പുരുഷോത്തമന് കാഷ് അവാര്‍ഡ് തന്നു )
ത്ത കുത്തിയാല്‍ കുമ്പളം ഉണ്ടാവില്ലല്ലോ"
ReplyDeleteippol nallavannam manassilayii...maththa kuththiyal ...maththaye ...undakuu...
പിന്നെ ..അത്ര മോശക്കാരന്‍ ആക്കേണ്ട ; SSLCക്ക് സ്കൂളില്‍ ഫസ്റ്റ് ആയിരുന്നു, വക്കം പുരുഷോത്തമന് കാഷ് അവാര്‍ഡ് തന്നു )
mitukkan....oru congrats pidichcho....
പോസ്റ്റ് വളരെ വളരെ ഇഷ്ടമായി. ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കത എഴുത്തില്‍ വളരെ ഭംഗി ആയി അവതരിപ്പിച്ചതും പിന്നെ അവസാനം പോസിറ്റീവ് ചിന്താഗതിക്കാരിയായ ഒരു മാതാവിന്റെ മനസും വളരെ ഭംഗിയായി തന്നെ അല്പം നര്‍മത്തില്‍ ചാലിച്ചു അവതരിപ്പിച്ചു. ഇനി ആ മോഷണ കഥ കൂടെ കേള്‍ക്കണം. ആ പോസ്റ്റിനായി പ്രതീക്ഷിക്കുന്നു.
ReplyDeletenannaayi eevishayam venda reethiyil prakadippikkaan saadhichu......
ReplyDeletesirjan
ReplyDeletethank u
thankal adyamayi vannu athil santhosham
jayaraj
thank u very much
നല്ല എഴുത്ത്, മാതാപിതാക്കള്‍ക്ക് ഒരു വഴികാട്ടിയും ..
ReplyDelete--
ഞാന്‍ അലൊചിക്കുന്നത് അതല്ല.
ഇത് 'ടിന്റുമോന് വായിച്ചാല്‍ എങ്ങിനെ പ്രതികരിക്കും എന്നാണ്
"ഇപ്പോളല്ലേ ടെക്നിക്ക് പിടികിട്ടിയെ, ഇപ്പോ ശരിയാക്കിത്തരാം"
:)
oh..
ReplyDeletevazhipokkan
thankal vannu santhosham
aranu tintumon
vannathil santhosham
Very very hilarious post. Expecting more such stories of the same hero :) :)
ReplyDeleteI am a new entry.... I like all these comments and really liked the "parents Meeting enna Villain"
ReplyDeleteKuttikal...!
ReplyDeleteManoharam, Ashamsakal...!!!
devika,
ReplyDeleteok thank u for commenting
jay
very happy to see u here
thank u very much
suresh kumar
also u r a new comer
thanku
കുസുമം ചേച്ചി ..പുത്യ പോസ്റ്റ് ഇപ്പോള്‍ വായിച്ചു ...നന്നായി എഴുതി ...നിങ്ങള്‍ കാര്യങ്ങള്‍ കൈ കാര്യം ചെയിത രീതി എനിക്ക് ഇഷ്ട്ടപെട്ടു .. positive reinforcement....പോസിറ്റീവ് motivation .....അത് ചുരുക്കം ചില മ്താപിതാകര്ക്കെ കഴിയൂ ...അതിനു അവര്‍ നല്ല സുഹൃത്തുക്കള്‍ ആകണം ...ഇന്ന് പലടതും മക്കള്‍ക്ക് കൊടുക്കുന്ന അമിത സ്വാതന്ത്ര്യം അതൊന്നാണ് ഇന്ന് പലരും വാത്സല്യം അല്ലെങ്കില്‍ കുട്ടികളോടുള്ള friendship എന്നാണ് പലരും കരുതുന്നത് ..തെറ്റ് കണ്ടാല്‍ ഇത് പോലെ നല്ല രീത്യില് തിരുത്തിയാല്‍ ഒരു പരുതി വരെ വളര്‍ന്നു വരുന്ന കുട്ടികളെ ഇത് പോലെ തിരുത്താന്‍ കഴിയും ...PTA Meeting പല പോഴും വില്ലന്‍ വേഷം അണിയാര് ഉണ്ടെങ്കിലും പല parents പലപ്പോഴും മക്കളുടെ വളര്‍ച്ചകള്‍ ..മാനസികവും ശാരീരികവും ആയ വളര്‍ച്ച -അറിയുന്നത് ഈ Parents teachers meeting ഇലുടെ ആകാറുണ്ട് .പലതും മാതാപിതാക്കളെ ടീച്ചര്‍ മാര്‍ അറിവിനായി അറിയിക്കാന്‍ വേണ്ടി പറയുമ്പോള്‍ "എന്റെ മകള്‍ /മകന് ഇത്ര വളര്‍ന്നു എന്ന് ഞാന്‍ അറിഞ്ഞില്ല ടീച്ചര്‍ .അവന് /അവള് ഇപ്പഴും എന്റെ മുന്നില്‍ കുട്ടിയായിരുന്നു..."എന്നൊക്കെ കണ്ണുകള്‍ നിറഞ്ഞു മാതാപിതാക്കള്‍ എന്റെ മുന്നില്‍ പറഞ്ഞ അനുഭവും ഇവിടെ ഓര്‍ത്തു പോകുന്നു ...അമ്മക്ക് കിട്ടേണ്ട ഒരു നല്ല അവാര്‍ഡ് ഇവിടെ കാണാന്‍ കഴിഞ്ഞു ...അത് കുസുമം എന്ന അമ്മയുടെ വിജയം ...ആശംസകള്‍ !!!
ReplyDeleteപ്രിയപ്പെട്ട ആതില
ReplyDeleteഞാന്‍ ഒരുപാടു പ്രയസപ്പെട്ടിരിക്കുമ്പോള് ആണ് ഈ
കമന്റ് വായിച്ചത്
ചിലപ്പോള്‍ ഞാന്‍ ഈ ബ്ലോഗ് തന്നെ നിര്‍ത്തിയിട്ടു പോയാലോ എന്നാലോചിക്കുകയാണ്
നിങ്ങളുടെ യൊക്കെ പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രമാണ്
ഈ ബ്ലോഗ് കൊടുപോകുവാന്‍ ഞാന്‍ തീരുമനിച്ചതു.
പക്ഷെ ഞാന്‍ കൂട്ടം എന്ന് പറയുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിലും ചേര്‍ന്നിട്ടുണ്ട്
ഈ അടുത്തയിടെ
അവരുടെ ഒരു മീറ്റിംഗ് ഇവിടെ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ . അത് എനിക്ക് ഒരുപാടു വിഷമങ്ങള്‍
ഉണ്ടാക്കിയിരിക്കുകയാണ്. നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ പേജും ആയി ഒരു പരിചയം ഇല്ലായിരുന്നു
കന്നിക്കണ്ടാവരെയൊക്കെ ചേര്‍ത്തു അതിപ്പോള്‍ വിനയായി
ഒരു fifty plus kari aayathukondu aa dhairyaththil.
ഇതെഴുതുന്നത് നിങ്ങള്‍ക്കും ഒരു പാഠമാകട്ടെ എന്നു കരുതിയാണ്. എനിക്കു ആതിലയുടെ പേജില്‍ കമെന്റിടാന്‍
പറ്റാത്ത തെന്താണ്.
thank u aadila
thank u very much
ഞങ്ങളുടെ സർക്കാർ സ്കൂളിൽ പേരന്റ്സ് മീറ്റിംഗ് അത്ര കുഴപ്പം പിടിച്ച ഒരു സംഗതിയല്ല. മക്കളുടെ നന്മയിലല്ല ഭാവിജീവിതത്തിലെ ഭൌതിക ഉന്നമനത്തെമാത്രം ലക്ഷ്യം വയ്ക്കുന്നവർക്ക് കടുത്ത ടെൻഷൻ ഉണ്ടാക്കുന്ന ഒന്നാവും അത്. പിന്നെ വാട്സൺ പറഞ്ഞതു പോലെ മക്കളെ ഏതുരൂപത്തിലെക്കും മോൾഡ് ചെയ്തെടുക്കാം എന്ന കാര്യം നമ്മുടെ എത്ര അദ്ധ്യാപകക്കറിയാം. തൻ കാര്യം മാത്രം നോക്കുന്ന അദ്ധ്യാപകരെപ്പോലെ(എല്ലാവരുമല്ല കേട്ടോ) ക്രിമിനലുകൾ നമ്മുടെ സമൂഹത്തിൽ വേറെയില്ല. എഴുത്തിൽ ടൈപ്പിംഗ് തെറ്റുകൾ ഒഴിവാക്കുക. ചുരുക്കിയെഴുതുക.
ReplyDeleteബ്ലോഗിന്റെ പേരു മാറ്റുന്നതിനെ കുറിച്ച് ഒന്നു ചിന്തിക്കൂ.
ReplyDeleteസുരേഷ്
ReplyDeleteതാങ്കള്‍ വന്നു കമെന്റ് ഇട്ടു കണ്ടതില്‍
ഒരുപാടു സന്തോഷിക്കുന്നു .
അക്ഷരത്തെറ്റു തിരുത്താന്‍ ശ്രമിക്കാം
താങ്കളുടെ അഭിപ്രായം പരിഗണനയില്‍ .
ചേച്ചീടെ കഥ വായിച്ചപ്പോള്‍ പെട്ടന്ന് ഞാന്‍ എന്റെ ഭൂത കാലം ആലോചിച്ചു പോകുന്നു.
ReplyDeleteഎല്‍ പി എസില്‍ പഠിച്ച കാലം... നാല് വര്‍ഷവും ക്ലാസില്‍ എന്നല്ല.. സ്കൂളില്‍ ഒന്നാമത്. ക്ലാസ് ലീഡര്‍ . അധ്യാപകരുടെ കണ്ണിലുണ്ണി. ആര്‍ട്സ്, സ്പോര്‍ട്സ്, എക്സിബിഷന് അങ്ങനെ എല്ലാത്തിലും ആക്ടീവ്. അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലാനും 3 അം ക്ലാസ് മുതല്‍ ഞാനേ ഉള്ളൂ.. നാലാം ക്ലാസില്‍ സ്കൂള്‍ ലീഡര്‍ ആയി (മാര്‍ക്ക് അടിസ്ഥാനത്തില്‍ ) തെരഞ്ഞെടുത്തതോടെ സ്കൂളിലെ രാജാവ്..
അങ്ങനെ നാലാം ക്ലാസിനു ശേഷം യു പി എസിലേക്ക് മാറി. വിവിധ സ്കൂളുകളിലെ കുട്ടികളാണ് യു പി എസില്‍ എത്തിയത്.
ആദ്യ പരാജയം ക്ലാസിലെ സീടിംഗ് ആരെഞ്ച്മെന്റില് ആയിരുന്നു. ഉയരം ഒരു ബേസിസ് ആയി ക്ലാസ് അധ്യാപിക ഇരുത്തിയപ്പോള്‍ ഞാന്‍ ഏറ്റവും പിന് ബഞ്ചില്‍. മുന്‍ കാലങ്ങളില്‍ ലീഡര്‍ എന്ന പരിഗണനയില്‍ എന്നും ആദ്യ സീറ്റ് തന്നെ എനിക്ക് ലെഭിച്ചിരുന്നു . അടുത്തത് ക്ലാസ് ലീഡര്‍ മത്സരത്തില്‍ ആയിരുന്നു. "ലീഡര്‍ ആകാന്‍ താല്പര്യമുള്ളവര് എഴുന്നേറ്റ് നില്കൂ" ടീച്ചര്‍. എന്റെ ഉള്ളിലെ സ്ഥാന മോഹി എണീറ്റു. ക്ലാസ്സില്‍ കൂടുതലും പഴയ കൂട്ടുകാര്‍ തന്നെ ആയിരുന്നത് കൊണ്ടും.. മുന്‍പ് ക്ലാസില്‍ പല തവണ അവര്‍ക്ക് ശിക്ഷ വാങ്ങി കൊടുത്ത ദുഷ്ടന് ലീഡര്‍ ആയതു കൊണ്ടും ആരും സപ്പോര്‍ട്ട് ചെയ്തില്ല.. ഒരൊറ്റ വോട്ടു പോലും കിട്ടാതെ പൊട്ടി.
അടുത്ത പാദ വാര്‍ഷിക പരീക്ഷയില്‍ എന്നും എന്റെ സ്വന്തമായിരുന്ന ഒന്നാം റാങ്ക് കൂടി നഷ്ടമായതോടെ ഞാന്‍ ഒരിക്കല്‍ കൂടി തളര്‍ന്നു.. ഈ വിഷമങ്ങള്‍ അമ്മയോടും അച്ഛനോടും പറഞ്ഞിരുന്നു എങ്കിലും എന്തോ ആ വേദനകള്‍ ഒരു ചുമ യുടെ രൂപത്തില്‍ ഒരു അസുഖമായി എന്നെ ബാധിച്ചു. ഏതാണ്ട് 6 മാസ കാലത്തോളം ഈ ചുമയെ പല ഡോക്ടര്‍മാരെ കാണിച്ചു. ഒരു മരുന്നിനും ഭേദമാക്കാന്‍ പറ്റിയില്ല. ഒടുവില്‍ ഉറക്കത്തില്‍ ഈ ചുമ ഇല്ലെന്നു മനസിലാക്കിയതോടെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ടീച്ചറോട് സംസാരിച്ചു. പുറകിലായിരുന്ന എന്റെ ബഞ്ച് വശതെക്കിട്ടു ടീച്ചര്‍ താല്കാലിക പരിഹാരം ചെയ്തു. വാര്‍ഷിക പരീക്ഷയില്‍ ഒന്നാം റാങ്കു തിരിച്ചു പിടിച്ചും കൂട്ടുകാരെ ചാക്കിട്ടു അടുത്ത ക്ലാസ്സില്‍ ലീഡര്‍ ആയും ശക്തമായി തിരുച്ചു വന്നു.
എന്നാലും എപ്പോഴോ എന്റെ കുഞ്ഞു മനസിലെട്ട വേദന ഇങ്ങനെ മാറിയതായി അച്ഛന് ഇപ്പോഴും ഇടയ്ക്കിടെ പറയും... പരാജയങ്ങള്‍ പിന്നെയും ഒരുപാട് നേരിട്ട് എങ്കിലും ഇപ്പൊ എല്ലാം തരണം ചെയ്യും ട്ടോ..
--
This comment has been removed by the author.
ReplyDeleteഅരുണ്‍ ഇവിടെ വന്നു ഷെയര്‍ ചെയ്തതിനു സന്തോഷം
ReplyDeleteചേച്ചി...മറ്റേതൊരു ബ്ലോഗോ പോസ്ടോ വായിക്കുന്ന പോലെയാണ് വായിച്ചു തീര്‍ത്തെ...പിന്നെ, എല്ലാം തീര്‍ത്തു അഭിപ്രായങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ സുമേഷ് ന്റെ കമന്റ് കണ്ടു.. " IM HAPPY THAT I HAVE THE BEST MUMMY IN THE WORLD!! "
ReplyDeleteഒത്തിരി സന്തോഷം തോന്നി..ചേച്ചീടെ ഫസ്റ്റ് കമന്റ് ഇങ്ങിനെ തിരുത്തണം..." കുട്ടികള്‍ വികൃതി കാട്ടുമ്പോള്‍ മനശാസ്ത്രപരമായി അതിനെ നേരിട്ടാല്‍ സുമേഷ് നെ പോലെ ഒരു മകനെ കിട്ടും ..!! "
അഭിനന്ദനങ്ങള്‍...
ബദര്‍ ദരിസ് നൂറന്‍
ReplyDeleteഈ പോസ്റ്റും വായിച്ചോ. സന്തോഷം ..ഒരുപാടു സന്തോഷം...
kollam...
ReplyDeleteഷംസീര്‍ melparam
ReplyDeletethank u
ചേച്ചീ...വായിച്ചു, കമന്റുകളും വായിച്ചു. മകന്റെ കമന്റ് സന്തോഷിപ്പിക്കുകയും ചെയ്തു :)
ReplyDelete