Wednesday, February 22, 2012

ഗതിമാറി ഒഴുകിയ പുഴ: ഭാഗം-2


അങ്ങിനെയിരുന്നൊരുനാള്‍  ഒരു സര്‍ പ്രൈസാകട്ടെ എന്നും പറഞ്ഞ്, ഒരു ഞായറാഴ്ച കാലത്തെ അവന്‍വീട്ടിലെത്തി.അന്നു വൈകുന്നേരം  അവന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്‍ നിശാന്ത്  വീട്ടില്‍വന്നു. അവന്‍കാണാതെ  താന്‍ നിശാന്തിനോട് അര്‍ച്ചനയെപ്പറ്റി തിരക്കി.അവനോടും  വിനോദ് തന്‍റെടുക്കല്‍ പറഞ്ഞ അതേ കാര്യങ്ങള്‍തന്നെയാണ് പറഞ്ഞിരിക്കുന്നത്.അത്രമാത്രം. അതവിടെ നില്‍ക്കട്ടെ! ഇനിയാണ് നമ്മള്‍പൂര്‍ത്തീകരിക്കാത്ത കഥയിലേക്കുവരുന്നത്.കഥയുടെ ത്രെഡ് മാത്രം ഇതാ  ചുരുക്കി പ്പറയാം...
സോഫറ്റുവെയര്‍  എന്‍ജിനീയറായ ഗായത്രിയും അവളുടെ കാമുകന്‍, ക്ലാസ്സ്മേറ്റായ രാകേഷും.അവളുടെ എല്ലാം എല്ലാമായ രാകേഷ്. രണ്ടുപേരും ആടിപ്പാടി ക്യാംപസ്സില്‍നിന്നും സെലക്‍ഷന്‍കിട്ടിയ കംമ്പനിയിലേക്ക്.ട്രെയിനിംഗ് കഴിഞ്ഞ ഇണപ്രാവുകളെ കമ്പനിയുടെ രണ്ടു ബ്രാഞ്ചുകളിലേക്കാണ് പറത്തി വിട്ടത്. ഗായത്രിക്ക് ഹൈദ്രാബാദും,രാകേഷിന് ബാംഗ്ലൂരും.രണ്ടുപേരും രണ്ടു സ്ഥലത്ത്. നായകനില്ലാത്ത വിരഹവേദന ഉള്ളപ്പോള്‍തന്നെ നായിക പ്രോജക്ടിലെ ടീം ലീഡറുമായി പരിചയത്തിലാകുന്നു.പരിചയം പ്രണയമായി മാറുന്നു.പ്രണയവല്ലരി പൂത്തുലഞ്ഞ് സുഗന്ധം പരത്തി തുടങ്ങി. നായകന്‍ഇടയ്ക്കിടയക്ക് നായികയെ കാണാനും വരുന്നുണ്ട്നായിക ആകെ ധര്‍മ്മ സങ്കടത്തിലാണ്നായികയേയും കഥാ നായകനേയും ഞാന്‍
നടുക്കടലിലാക്കിയിരിക്കുകയാണ്... അവസാനം ടീം ലീഡറാണോ...നായകനാണോ...നായികയുടെ കഴുത്തില്‍മിന്നു കെട്ടുന്നത്.   അതു തനിക്കറിയില്ല.   അതാണ് തനിക്കു് അറിയേണ്ടത്.അതു തീരുമാനിക്കുന്ന ജോലിയാണ് താന്‍ വിനോദിനു കൊടുത്തിരിക്കുന്നത്.ഇനി അവനാണ് അത് എഴുതി പൂര്‍ത്തിയാക്കേണ്ടത്.
കഥയുടെ പി.ഡി.എഫ് ഫയല്‍അയച്ചു  കഴിഞ്ഞ് പിന്നീടുള്ള രണ്ടു ദിവസങ്ങളില്‍അടുപ്പിച്ച് അവന്‍  ഫോണ്‍ ചെയ്തു. പക്ഷേ ഇങ്ങനെയൊരു മെയില്‍ അവനു കിട്ടിയതായിട്ട് അവന്‍പറഞ്ഞതേയില്ല.താനൊട്ടു ചോദിക്കാനും പോയില്ല.എന്നും വെറുതെ മെയില്‍ഐഡിയില്‍  സൈന്‍ ചെയ്ത് കയറുംഎന്നെങ്കിലും ആ പി.ഡി.എഫ് ഫയല്‍അതിന്‍റെ അവസാന ഭാഗങ്ങളുമായി   മെയില്‍ ബോക്‍സില്‍  തന്നെയും കാത്ത് കിടക്കും എന്നു പ്രതീക്ഷിച്ച് . ചെന്ന് മെയില്‍ ബോക്‍സു പരതും. എന്നും നിരാശയായിരുന്നു ഫലം. ജിമെയില്‍   വിന്‍ ഡോ തന്നെ നോക്കി പരിഹസിക്കുന്ന പോലെ തോന്നി.അങ്ങിനെ ദിവസങ്ങളും മാസങ്ങളും കടന്നു പൊയ്ക്കൊണ്ടിരുന്നു.വിനോദ് ഇതിനിടയില്‍  പല പ്രാവശ്യം വന്നും പോയും ഇരുന്നു.ഇങ്ങനെ ഒരു അറ്റാച്ച് ഫയല്‍കിട്ടിയതായിപ്പോലും അവന്‍പറഞ്ഞില്ല.

  മനസ്സ് അസ്വസ്ഥമായി ഓരോന്നു ചിന്തിച്ചു കൂട്ടിക്കൊണ്ടിരുന്നു.അപ്രതീക്ഷിതമായാണ് ഒരു സുഹൃത്തില്‍ നിന്നും ആ വാര്‍ത്ത കേട്ടത്.ജോലി സംബന്ധമായി കോഴിക്കോട് ഒരു മീറ്റിംഗിനു പോയപ്പോളാണ് പഴയ കോളേജ് മേറ്റ് ബിന്ദുവിനെ അവിടെ വെച്ചു കണ്ടുമുട്ടിയത്.അവളും തന്നെപ്പോലെതന്നെ ഒറ്റപ്പെടലിന്‍റ തുരുത്തിലാണെന്നു പറഞ്ഞു.മക്കളു രണ്ടുപേരും വിദേശത്തായി.അവളും ഭര്‍ത്താവും മാത്രം.ഭര്‍ത്താവ്  അറിയപ്പെടുന്ന ബിസിനസ്സുകാരന്‍.എപ്പോഴും ബിസിനസ്സാവശ്യത്തിനായി ടൂറിലായിരിക്കും.തന്നെക്കണ്ടപ്പോളവള്‍ പഴയ കോളേജുജീവിതത്തിന്‍റ പൊതികളെല്ലാം  അഴിച്ചു.ഒന്നൊന്നായി  രണ്ടുപേരുംകൂടി ഒന്നുകൂടി അയവിറക്കി.അന്നത്തെ കുട്ടികളുടെ ലൈഫും ഇപ്പോഴുള്ള  കുട്ടികളുടേതുമായി അവള്‍ താരതമ്യം ചെയ്തു. ഇന്നത്തെ തലമുറ ഒന്നു കൂടി പ്രാക്‍ടിയ്ക്കലാണെന്നവള്‍ പറഞ്ഞു. അവളുടെ വായില്‍ നിന്നാണ് താനാ വാര്‍ത്ത കേട്ടത്. പണ്ടും അവള്‍ എക്‍സ് ക്ലൂസീവ് വാര്‍ത്തകള്‍ കൊണ്ടുവരാന്‍ മിടുക്കിയായിരുന്നു.അന്ന് ഞങ്ങള്‍ കൂട്ടുകാര്‍ പറഞ്ഞത് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ. എ യില്‍  ജോലി കിട്ടിയാല്‍ അവള്‍ നല്ലവണ്ണം ശോഭിക്കുമെന്നാണ്.അത്രയ്ക്കാണ് ന്യൂസു ചോര്‍ത്താനുള്ള അവളുടെ കഴിവ്..
ഇപ്പോളീവാര്‍ത്തകേട്ടപ്പോള്‍ തനിയ്ക്കു മനസ്സിലായി അവളുടെ ആ സ്വഭാവം ഒന്നുകൂടി കൂടിയിട്ടല്ലാതെ കുറഞ്ഞിട്ടില്ലെന്ന്.അന്നവള്‍ പറഞ്ഞ വാര്‍ത്ത കേട്ടു താന്‍ സ്തബ്ധയായിപ്പോയി. കുറേ നേരത്തേയ്ക്ക്. നമ്മുടെ സംസ്ക്കാരവും മൂല്യങ്ങളും ഇത്രയും തകര്‍ച്ചയിലേയ്ക്കെത്തിയല്ലോയെന്നു വിചാരിച്ചു. ഒപ്പം നമ്മുടെ കുട്ടികളും. അവളുപറഞ്ഞ ആ വാര്‍ത്ത തനിയ്ക്കു വിശ്വസിക്കുവാന്‍ പറ്റിയില്ലെന്നു തന്നെ പറയാം.

അതായത്  കേരളത്തിലെ ഒരു സോഫ്റ്റുവെയര്‍കമ്പനിയുടെ പരിസരത്തു നിന്നും എണ്ണിത്തിട്ടപ്പെടുത്തുവാന്‍കഴിയാത്തത്ര ഗര്‍ഭ നിരോധന ഉറകളാണത്രേ കണ്ടെത്തിയത്.  ബ്ലോക്കായ ഡ്രെയിനേജ് നന്നാക്കാന്‍  ചെന്ന പ്ലംബറുടെ പക്കല്‍ നിന്നും അവള്,ബിന്ദു    ചോര്‍ത്തിയെടുത്ത  വാര്‍ത്തയായിരുന്നു അത്. രാപകലില്ലാതെ കംപ്യൂട്ടര്‍ ലോകത്തിരുന്ന് പണിയെടുക്കുന്ന യുവമിഥുനങ്ങള്‍. കടിഞ്ഞാണില്ലാത്ത പടക്കുതിരയെപ്പോലെയുള്ള  മനസ്സിലെ  വികാരത്തള്ളലിലും അവര്‍ക്ക്  മുന്‍കരുതലുണ്ട്. അതില്‍നമുക്കാശ്വാസം കണ്ടെത്താം.ഒരു വിധത്തിലവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ.പാറിപ്പറന്നാസ്വദിക്കേണ്ട ജീവിതത്തിന്‍റെ നല്ല നാളുകളില്‍ ശീതീകരിച്ച മുറിയില്‍ തൊട്ടടുത്ത് കണ്ണില്‍ നോക്കി കഥ പറയുന്ന ടീം മേറ്റ്. പലപ്പോഴും സംയമനം  പാലിച്ചാല്‍തന്നെ പടക്കുതിരയെപ്പോലെ പായുന്ന മനസ്സില്‍എപ്പോഴെങ്കിലും ഒരു ചാഞ്ചാട്ടം തോന്നാതിരിക്കുമോ വീട്ടിലിരിക്കുന്ന ഇണപ്പക്ഷിയുടെ തൂവലിനടിയിലെ ചൂട് മിസ്സ് ചെയ്യുമ്പോള്‍കൂടെയുള്ള പക്ഷിയുടെ ചിറകിനടിയിലെ ചൂടു പങ്കിടുന്നതിന്‍റെ തെറ്റും ശരിയും വിശകലനം ചെയ്യുമ്പോള്‍എപ്പോഴും ശരി കണ്ടെത്തി സമാധാനിക്കുന്നവര്‍. അതേ പോലെ എന്തെങ്കിലും..........................
മനസ്സ്  അസ്വസ്ഥമായി  കാടു കേറി ചിന്തിക്കുകയാണ്. വിനോദിന്‍റെ മറുപടി കിട്ടാത്തിടത്തോളം ഫൈനലൈസേഷനില്ലാതെ റൈറ്റു ചെയ്ത ഒരു ഡിവിഡി , ഒരിക്കലും  പ്ലെയറിലിട്ടു കാണാന്‍പറ്റാത്തതുപോലെ തന്‍റ ഈ കഥ പൊടി പിടിച്ചിരിക്കുകയേ ഉള്ളു.. മെയിലില്‍കൂടി അന്നതയച്ചപ്പോള്‍  കുറേ ദിവസങ്ങള്‍ കഴിഞ്ഞ്   അത് കിട്ടിയെന്ന ഒരു മറുപടി മാത്രം.അതും കുറെയേറെദിവസം കഴിഞ്ഞ്.   അല്ലാതെ ഇന്നുവരെ അതിനെപ്പറ്റി ഒരിക്കല്‍  പോലും  അവന്‍ഒന്നും
പറഞ്ഞിട്ടില്ല. അതിന്‍റെ അവസാനത്തെ ഒരു പാരഗ്രാഫ് മാത്രം മതിയായിരുന്നു ആ കഥ പൂര്‍ത്തിയാക്കാന്‍. കഥയല്ല, അവന്‍റെ  ജീവിതത്തിന്‍റെ ഗതിയറിയാനുള്ള ഒരു ചാലു തന്നെയാണത്അത് എന്നെങ്കിലും കിട്ടുമോ ആവോ..

പെട്ടെന്ന്  വന്ന മൊബൈലിലെ കാള്‍. ആരുടെതാണെന്നു നോക്കാന്‍എടുക്കുന്നതിനു മുമ്പുതന്നെ കട്ടായി.ആരാണെന്നു നോക്കി. മോന്‍തന്നെ. കാള്‍കട്ടു ചെയ്ത് മെസ്സേജയച്ചിരിക്കുന്നു.    അവന്‍ അടുത്തയാഴ്ച വീട്ടിലേക്കു വരുന്നു എന്നു പറയാന്‍വിളിച്ചതാണ്.
എന്തിനായിരിക്കാം. ഇപ്പോള്‍ വരുന്നത്. കഴിഞ്ഞ ആഴ്ച വിളിച്ചപ്പോളൊന്നും സൂചിപ്പിച്ചില്ലല്ലോ...ഇങ്ങനെയൊരു വരവിനെപ്പറ്റി.   കഥയുടെ ബാക്കിഭാഗം നേരിട്ടു കണ്ട് പറയാനായിരിക്കുമോ. അങ്ങനെയും ആകാം

തുടര്‍ന്നു വായിക്കുവാന്‍ ഇവിടെ ക്ലിക്കുക

അടിക്കുറിപ്പ്


ഈ കഥകയ്ക്ക് ഏഴു ഭാഗങ്ങളുണ്ട് ലിങ്കില്‍ ക്ലിക്കിയാല്‍ ഓരോ ഭാഗങ്ങളും വായിക്കാം

ഭാഗം 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7   

No comments:

Post a Comment

Related Posts Plugin for WordPress, Blogger...