.
ഒരെഴുത്തുകാരി അല്ലെങ്കില്‍ ഒരെഴുത്തുകാരന് എങ്ങനെയുള്ള ആള്
ആയിരിക്കണം. അങ്ങനെ വല്ലതുമുണ്ടൊ.
ഞാനതൊന്ന് വിശകലനം ചെയ്തു നോക്കി.ഒരിയ്ക്കലും സംശയദൃക്കാകാന് പാടില്ല.മറ്റുള്ളവരോട്
സഹാനുഭൂതി വേണോ? സ്വാര്‍ത്ഥമതിയാകാന്‍ പാടില്ല. കരുണയും സ്നേഹവും വേണോ? അതോ അതെഴുത്തില് കൂടി വാരിക്കോരി കൊടുത്താല്‍
മതിയോ? നിഷ് പക്ഷമതിയായിരിക്കണം. ഒരു പാര്‍ട്ടിയുടേയും ചട്ടുകം ആയിക്കൂടാ.
ഇതൊക്കെയാണോ വലിയ എഴുത്തുകാര്‍ക്കുള്ള യോഗ്യത ? ആവോ..ആര്‍ക്കറിയാം.
എന്തായാലും മേല്‍പ്പറഞ്ഞ ഗുണങ്ങളില്‍ ചിലതൊന്നും എനിയ്ക്ക് ഇല്ലയെന്ന്
എനിയ്ക്കു തന്നെ അറിയാം. പക്ഷെ എന്റെ കഥകളില്‍ ഞാന്‍ വായനക്കാരന് ഇതെല്ലാം നിര്‍ലോഭം
കൊടുത്തിട്ടുണ്ട്. അതിന് ഒരു പിശുക്കും കാട്ടിയിട്ടില്ല
ഒന്നു കൂടി ഉണ്ടല്ലൊ. മൊബൈല്‍ ടവറിലെ
സിഗ്നല്‍ പോലെ അവാര്ഡുകമ്മറ്റിക്കാരുമായിനിരന്തരം
ബന്ധം പുലര്‍ത്തി ലൈവാക്കി നില്ക്കുന്ന ആളും ആയിരിക്കണം അവാര്‍ഡു മോഹിക്കുന്ന ഒരെഴുത്തുകാരന്.
.
അപ്പോള്എഴുത്തുകാരുടെ സ്വഭാവം അവരുടെ എഴുത്തില്‍ നിന്നും
മനസ്സിലാക്കാമെന്നു കരുതുന്നത് ശുദ്ധ മണ്ടത്തരമാണ്.
ഏതോ ഒരു വലിയ എഴുത്തുകാരന്ഒരിയ്ക്കല് പറഞ്ഞത്രെ അദ്ദേഹത്തിന്റെ കഥകളുടെ
ആകെത്തുക എടുത്താല്‍ അദ്ദേഹത്തിന്റെ ജീവചരിത്രം ആകുമെന്ന്. എന്തോ എനിയ്ക്കങ്ങനെ
തോന്നുന്നില്ലായേ..എന്റെ പൊന്നു തമ്പുരാനെ...
മറ്റുള്ളവരെ പോലെ എന്തെങ്കിലും
ഒക്കെ രഹസ്യങ്ങള്‍ ഓരോ എഴുത്തുകാരനും കാണും. അതൊന്നും എഴുതി വായനക്കാരനെ
അറിയിച്ച് തന്നിലേക്കുള്ള ആരാധന
കുറയ്ക്കാന്‍ ആരും മുതിരുകയില്ല. എഴുത്തുകാരനല്ല ആരുംതന്നെ തന്നെ ചികഞ്ഞിട്ട്
കൊത്തിപ്പെറുക്കി എടുക്കാന്‍ ആരേയും അനുവദിക്കുകയില്ല.
ഒരു ദിവസം അപ്രതീക്ഷിതമായിട്ടാണ് ഒരു വായനക്കാരന് എനിയ്ക്കയച്ച ശില്പഭംഗിയുള്ള
എഴുത്ത് പോസ്റ്റുമാന് കൊണ്ടു തരുന്നത്.ഏതോ ഒരു ട്രെയിന്‍ യാത്രയിലെ
വിരസതയകറ്റുവാന്‍ ഒരു വലിയ എഴുത്തുകാരന്റെ പുസ്തകത്തിനൊപ്പം വാങ്ങിയ എന്റെ
കഥാപുസ്തകം.അതു കേട്ടപ്പോള്‍ തന്നെ എനിക്കു കുളിരു കോരി..കാരണം അത്ര
വലിയഎഴുത്തുകാരന്റെ പുസ്തകത്തിനൊപ്പം എന്റെ പുസ്തകം അയാള്‍ വാങ്ങി അതിനെ
തൊട്ടുരുമ്മി എന്റെ പുസ്തകം ഇരുന്നല്ലൊ എന്നോര്‍ത്തപ്പോള്‍. ആ ട്രെയിന്‍
യാത്രയിലയച്ച എഴുത്ത്.
. എഴുത്തെങ്ങനെ ശില്‍പ്പ ഭംഗിയുള്ളതാക്കാം എന്ന് അന്നാണ്എനിയ്ക്കു
മനസ്സിലാകുന്നത്.വടിവൊത്ത കൈയ്യക്ഷരത്തില്‍ വാക്കുകള്‍ കൊരുത്തെടുത്ത് വാചകങ്ങള്‍
വനമാലപോലെയാക്കി എന്റെ പുസ്തകത്തിലെ ഓരോ കഥകളേയും കുറിച്ച് ശില്‍പ്പ ചാരുതയോടെ വര്‍ണ്ണിച്ച്
എഴുതിയ ആഎഴുത്ത് ഇന്നുവരെ ഒരു വായനക്കാരനില്‍ നിന്നും ലഭിയ്ക്കാത്ത
ഒന്നായിരുന്നു.
അതുകൊണ്ടുതന്നെ ആ എഴുത്ത് ഞാന്‍ കീറിക്കളയാതെ വായിച്ചിട്ട് സൂക്ഷിച്ചു വെച്ചു.
വിരിഞ്ഞു വരുന്ന ഒരു പൂവ് കണ്ണിനാനന്ദം നല്കി കൊഴിഞ്ഞു പോകുന്നതു പോലെ
അല്‍പ്പനേരത്തെ കര്‍ണ്ണസുഖം നല്കി, കാറ്റിലലിഞ്ഞില്ലാതാകുന്ന അഭിനന്ദന
പ്രവാഹം മൊബൈലില്‍ കൂടി പലരും
അറിയിക്കുമ്പോള്‍ അങ്ങനെയല്ലാതെ നോക്കും തോറും മനസ്സിന് കുളിര്മ്മനല്കി നില്ക്കുന്ന വസന്തഋതുവിലെ ഒരു പൂന്തോട്ടം
പോലെ പോലെ ....
ആഎഴുത്തിലെ വരികളില്‍ കൂടി കണ്ണോടിയ്ക്കുമ്പോള്‍ മനസ്സിലേയ്ക്ക് പകര്‍ന്നു
കിട്ടുന്ന ഊര്‍ജ്ജം വീണ്ടും വീണ്ടും എഴുതുവാനുള്ള പ്രചോദനം തന്നു
കൊണ്ടിരുന്നു.പേനത്തുമ്പില്‍ നിന്നും പെറ്റു വീണ കഥാപാത്രങ്ങളെ മാനസ പുത്രന്മാരായും
പുത്രിമാരായും വളര്‍ത്തി ഒരു
പരുവത്തിലാക്കി വിടുമ്പോള്‍ മനസ്സിനു നല്കുന്ന സന്തോഷം അത് വര്‍ണ്ണനാതീതം ആയിരുന്നു.
അയാളുടെ വ്യക്തിപരമായ ഒരു വിവരവും
നല്‍കാതെ കേവലം എന്റെ കഥകളുടെ മേന്മ മാത്രം എഴുതി അയച്ച് മടക്ക തപാലില്‍ മറുപടി
അയയ്ക്കത്തക്കവണ്ണം അയാളുടെ അഡ്രസ്സെഴുതിയ കവറും പേപ്പറുമായി വന്ന കത്ത്. തിരക്കുള്ളതുകാരണം
അടുത്ത കുറേ ദിവസങ്ങളില്‍ ആ എഴുത്തിന്
മറുപടി അയയ്ക്കുന്ന കാര്യമേ മറന്നുപോയി. പിന്നീടെപ്പോഴോ ഒരുദിവസം ഓടിക്കിതച്ചുവന്ന് ഔട്ടറില്‍ സ്റ്റേഷന്
പിടിയ്ക്കാന്‍ കിടക്കുന്ന തീവണ്ടിയെപ്പോലെ
ഒരു ജോലി തീര്‍ത്ത് അടുത്ത ജോലിയിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പായി അല്‍പ്പം
വിശ്രമം കിട്ടിയ അവസരത്തിലാണ് ആ കത്തിനു മറുപടി എഴുതിയില്ലല്ലൊ എന്നോര്‍ത്തത്.
അപ്പോഴും ഒരു സംശയം നീര്‍ക്കുമിളപോലെ ഉള്ളില്‍ നിന്നും വന്നു പൊട്ടിച്ചിതറി
മനസ്സില്‍ വിഷപ്പുക നിറച്ചു.പുസ്തകത്തില്‍ ഫോണ്‍ നംമ്പര്‍
കൊടുത്തിട്ടുള്ളപ്പോഴും അയാളെന്തിനാണ് ഒരു കത്തയച്ചത്. ഇതേപോലെയുള്ള
സംശയങ്ങളാണ് ഞാനാദ്യം സൂചിപ്പിച്ചതുപോലെ
എഴുത്തുകാരനു വേണ്ട യോഗ്യതയില്ഞാനെന്നെ പെടുത്താതെ കരിംപട്ടികയില്‍
ഇട്ടിരിക്കുന്നത്.
പിറ്റെ ദിവസം തന്നെ ചുരുങ്ങിയ
വാക്കുകളില്‍ മറുപടി ഇട്ടു. അയാളാരാണെന്നോ എന്തു ചെയ്യുന്നെന്നോ ഒന്നും
തിരക്കിയില്ല.
കൂലിപ്പണിക്കാര്‍, ഓട്ടോ ഡ്രൈവര്‍,സര്‍ക്കാരുദ്യോഗസ്ഥര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍,
വേലേം കൂലീം ഒന്നുമില്ലാത്ത വായിനോക്കികള്‍, വെറുതെയിരിക്കുമ്പോള്‍ സമയം
പോക്കാന്‍ പഞ്ചാരയടിക്കുന്നവര് .... ഇവരെല്ലാം വായനക്കാരായുള്ള എന്റെ
പട്ടികയിലാരായിരിക്കും അയാള്‍? അറിയാന്‍ വെറുതെ ഒരാകാംക്ഷ.
വളരെ നാളുകള്‍ക്കുശേഷം ഒരു നൂതന ആശയം മനസ്സില്‍ പൊട്ടി വിടര്‍ന്നു.എന്റെ
എല്ലാ വായനക്കാര്‍ക്കും ഓരോ കത്തെഴുതിക്കളയാം. പോസ്റ്റാഫീസില്‍ പോയി കുറെ കവറും
സ്റ്റാമ്പും വാങ്ങി ഫോണ്‍ നമ്പര്‍ വിളിച്ച് അഡ്രസ്സും വാങ്ങി ഒരു ദിവസം
കുത്തിയിരുന്ന് തേച്ചു മിനുക്കിയ വെള്ളോട്ടുരുളിപോലെ അക്ഷരക്കൂട്ടങ്ങളെ
തേച്ചുമിനുക്കി വര്‍ണ്ണങ്ങളില്‍ ചാലിച്ച്
കടലാസ്സില്‍ പരത്തി അയച്ചു കൊടുത്തു. കൂടെ പുതിയ വായനക്കാരനും അയയ്കാന്‍
മറന്നില്ല.
കെണിയൊരുക്കി കാത്തിരുന്ന എലിപിടുത്തക്കാരനേപോലെ
കാത്തിരുന്നു.
മാന്യ വായനക്കാരുടെയെല്ലാം( അങ്ങിനെ പറയാമോ
എന്നറിയത്തില്ല. എല്ലാവരേയും അക്കൂട്ടത്തില്‍ പെടുത്തിയിട്ടില്ലല്ലൊ.) മറുപടികള്‍ ഒന്നൊന്നായി
വന്നു തുടങ്ങി.കാക്ക
ചികയുന്നതുപോലെ എല്ലാം ചികഞ്ഞ് അടുത്തകഥകള്ക്കുള്ള വിഷയങ്ങള്‍.....
അതിലൊളിഞ്ഞിരുന്നതെല്ലാം കൊത്തിപ്പെറുക്കി എടുത്തു.
പക്ഷെ ഒരാളുടെ മാത്രം മറുപടി വന്നില്ല. വാക്കുകളെ ശില്പ്പമാക്കി മാറ്റാന്‍
കഴിവുള്ള പുതിയ വായനക്കാരന്റെ മാത്രം മറുപടി വന്നില്ല.
ഒരു പക്ഷേ ആ എഴുത്ത് അയാള്‍ക്ക് കിട്ടികാണില്ലായിരിക്കുമോ? അതോ ആ ട്രെയിന്‍
യാത്രയില്‍ എഴുത്ത് തപാല്‍ പെട്ടിയില്‍ ഇട്ടു കഴിഞ്ഞ് അയാള്‍ക്കെന്തെങ്കിലും...ഛെ..മനസ്സെന്തൊക്കെയാണ്
മിനഞ്ഞെടുക്കുന്നത്...
വരുമെന്നു കരുതി കാത്തിരിയ്ക്കാം............
കാത്തിരിക്കാം അയാളുടെ മറുപടിക്കായി....... ജീവിതം തന്നെ ഒരു കാത്തിരിപ്പാണല്ലോ സഹോദരീ.... പല എഴുത്ത് കാരെയും അവരുടെ രചനകളിൽകൂടി അറിയുന്നതാണ് നല്ലത് എന്നാണ് എന്റെ പക്ഷം.. വലിയ എഴുത്തുകാരെ പലരെയും എനിക്ക് നേരിട്ട് അറിയാം ഒരു കാലത്ത് അത്തരംആൾക്കരുമായി ചങ്ങാത്തത്തിലാകാൻ ഞാൻ എതറ്റംവരെയുംപോ കുമായിരുന്നൂ.പിന്നീട് അത് വേണ്ടന്ന് വച്ചൂ.... നല്ല ചിന്തകൾ കുസുമം
ReplyDeleteസ്നേഹിക്കേണ്ടതും സ്നേഹിക്കപ്പെടേണ്ടതും എഴുത്തിനെയാണ് എന്നാണ് എന്റെ വിശ്വാസം. ആരാധനയും സൗഹൃദങ്ങളും സൃഷ്ടിയുടെ മികവിനെ സ്വാധീനിക്കുവാന്‍ ഇടയുണ്ട്.
ReplyDeleteഎഴുത്തുകാരൻ ഒരിക്കലും പ്രതീക്ഷ കൈവെടിയരുത് - എന്നെങ്കിലുമൊരിക്കൽ അയാളുടെ മറുപടി വരുമായിരിക്കും....
ReplyDeleteഎഴുത്തുകാരന്റെ അല്ലെങ്കിൽ എഴുത്തുകാരിയുടെ സൃഷ്ടികളിലൂടെ അവരെ അറിയുന്നതാവും നല്ലത് , വ്യക്തിപരമായ വശങ്ങൾ തേടേണ്ടതില്ലെന്നാണ് തോന്നുന്നത്.
ReplyDeleteവായനക്കാരന് , അഭിപ്രായം അറിയിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടല്ലോ , അതിനു വേണ്ടിയല്ലേ അഡ്രസ് ,ഫോണ്‍ നമ്പർ ഒക്കെ പുസ്തകത്തിൽ കൊടുക്കുന്നത് ....
ആ വായനക്കാരന്റെ മറുപടി വരുമെന്ന പ്രതീക്ഷയോടെ ....
പ്രതീക്ഷ സന്തോഷത്തെ ഇല്ലാതാക്കും അല്ലേ
ReplyDelete